തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ധനമന്ത്രി ടി.എം.തോമസ് ഐസക്കിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഉടൻ സ്രവ പരിശോധന നടത്തും. ഇപ്പോൾ ഔദ്യോഗിക വസതിയിൽ ഐസലേഷനിലാണ് തോമസ് ഐസക്ക്. ആദ്യമായാണ് കേരളത്തിൽ ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അടക്കമുള്ളവർ ക്വാറന്റീനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 3082 പേർക്കാൻ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 528 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 324 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 328 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 281 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 264 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 221 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 218 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 200 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 195 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 169 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 162 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 113 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 40 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 39 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞ കൊല്ലം കൈക്കുളങ്ങര സ്വദേശി ആന്റണി (70), തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിനി സുധ (58), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി കുമാരദാസ് (68), തിരുവനന്തപുരം അമരവിള സ്വദേശി മനോഹരൻ (56), കോഴിക്കോട് മാവൂർ സ്വദേശി കമ്മുകുട്ടി (58), സെപ്റ്റംബർ 2ന് മരണമടഞ്ഞ കണ്ണൂർ തോട്ടട സ്വദേശി ടി.പി. ജനാർദനൻ (69), ആലപ്പുഴ കരുമാടി സ്വദേശി അനിയൻ കുഞ്ഞ് (61), തിരുവനന്തപുരം നെട്ടയം സ്വദേശിനി ഓമന (66), ഓഗസ്റ്റ് 21ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശിനി ബീഫാത്തിമ (84), ഓഗസ്റ്റ് 31ന് മരണമടഞ്ഞ കോഴിക്കോട് മൂടാടി സ്വദേശിനി സൗദ (58) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 347 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 56 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 132 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2844 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 189 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 515 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 302 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 297 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 276 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 253 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 203 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 200 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 190 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 169 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 157 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 126 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 94 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 35 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 27 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 50 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ 20, തിരുവനന്തപുരം ജില്ലയിലെ 9, കൊല്ലം, കാസർഗോഡ് ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 3, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ 2 വീതവും, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 618 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 204 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 88 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 36 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 130 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 185 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 95 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 202 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 265 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 30 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 69 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 110 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 22,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,755 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,296 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,82,789 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 17,507 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2410 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,392 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 18,72,496 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,83,771 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.