മുംബൈ: പ്രമുഖ വാക്സിൻ നിർമ്മാണ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻതീപ്പിടിത്തം. പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ടെർമിനൽ ഗേറ്റിലാണ് അപകടം. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ നിർമ്മാതാക്കളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്.അഗ്നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകൾ പ്രദേശത്ത് എത്തിയിട്ടുണ്ട്.തീപ്പിടിത്തത്തിന്റെ യഥാർഥകാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.ശാസ്ത്രജ്ഞരെയും ഡോകടർമാരെയും കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു.

അതേസമയം, വാക്സിനുകളും വാക്സിൻ നിർമ്മാണ പ്ലാന്റും സുരക്ഷിതമാണെന്നാണ് വിവരം. കോവിഡ് വാക്സിൻ നിർമ്മിക്കുന്ന പ്ലാന്റിലല്ല തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. റോട്ടാവൈറസ് വാക്സിനും ബി.സി.ജി. വാക്സിനുമാണ് ഈ പ്ലാന്റിൽ നിർമ്മിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ജനുവരി 16 മുതൽ രാജ്യത്ത് കോവിഷീൽഡ് ഉൾപ്പെടെ രണ്ട് വാക്സിനുകളുടെ വിതരണം ആരംഭിച്ചിരുന്നു.