പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്റെയ്ൻ ഇളവുകൾ അടക്കമുള്ള കാര്യം രാജ്യം പരിഗണിച്ച് വരുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നടത്തിയ യാത്രക്കാർക്ക് കാനഡയുടെ അതിർത്തി നിയന്ത്രണങ്ങളും ലഘൂകരിക്കുന്ന കാര്യം പരിഗണനയിലാണ്.

രണ്ട് വാക്‌സിൻ ഡോസുകൾ സ്വീകരിച്ച് കഴിഞ്ഞ് എത്തുന്നവർക്ക് നിലവിലെ 14 ദിവസത്തെ ക്വാറന്റെയ്ൻ ഇല്ലാതാക്കാനുള്ള പദ്ധതികൾ ആണ് സർക്കാർ തയ്യാറാക്കുന്നത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്ക് പരിശോധന നടത്തുകുംഹ്രസ്വകാലത്തേക്ക് ക്വാറന്റെയൻ ഏർപ്പെടുത്തുകയും ചെയ്യും

ദിവസങ്ങൾക്കുള്ളിൽ പദ്ധതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. എപ്പോൾ നടപ്പാക്കുമെന്നോ കാനഡ യുഎസ് ഇതര രാജ്യങ്ങളിലേക്ക് അതിർത്തികൾ തുറക്കുമോ എന്നോ വ്യക്തമല്ല. കഴിഞ്ഞ വർഷം മാർച്ച് മുതൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കനേഡിയൻ, യുഎസ് സർക്കാരുകളിൽ സമ്മർദ്ദം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.അനിവാര്യമല്ലാത്ത യാത്രകളെ പരിമിതപ്പെടുത്തുന്ന ഒരു കരാർ ജൂൺ 21 ന് അവസാനിക്കും.