ഭോപ്പാൽ: രണ്ടാനമ്മയെ യുവാവ് ബലാത്സം​ഗം ചെയ്തു. 24കാരിയായ യുവതിയാണ് ഭർത്താവിന്റെ ആ​ദ്യ ഭാര്യയിലെ മകന്റെ ക്രൂരതക്ക് ഇരയായത്. ഭോപ്പാലിലെ ഗോവിന്ദപുരയിലാണ് സംഭവം. ബന്ധുക്കൾ സംഭവം ഒതുക്കാൻ ശ്രമിച്ചെങ്കിലും യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിന് പിന്നാലെ പ്രതിയായ യുവാവ് ഒളിവിലാണ്. ഒളിവിൽ പോയ പ്രതിക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

പ്രതിയായ യുവാവിന്റെ അമ്മ മരിച്ചതോടെയാണ് അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചത്. യുവതിക്ക് ഒരു മകനും ഒരു മകളും ഉണ്ട്. മൂന്ന് വർഷം മുൻപ് പ്രതിയുടെ അച്ഛനും മരിച്ചുപോയിരുന്നു. സമീപത്തെ വീടുകളിൽ ജോലി ചെയ്താണ് ഇവർ ഉപജീവനം നടത്തുന്നത്. വിവാ​ഹിതനായ യുവാവ് വെള്ളിയാഴ്ച രാത്രി യുവതി ഉറങ്ങുന്നതിനിടെ രാത്രി 11 മണിക്കാണ് ബലാത്സംഗത്തിന് ഇരയാകുന്നത്.

ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്നും യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടാനമ്മ ഉറക്കെ ഉച്ചവെച്ചപ്പോൾ ഇയാൾ വായ്മൂടിക്കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. ഈ സമയത്ത് യുവതിയുടെ മറ്റ് രണ്ട് മക്കൾ സമീപത്തെ മുറിയിൽ ഉറങ്ങുകയായിരുന്നു. പിറ്റേദിവസം യുവതി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചെങ്കിലും സമൂഹത്തിൽ ഉണ്ടാക്കുന്ന മാനക്കേട് ഓർത്ത് പൊലീസിൽ പരാതി നൽകുന്നത് വിലക്കുകയും ചെയ്‌തെന്ന് എഎസ്‌ഐ പറഞ്ഞു. അവസാനം അവർ തന്നെ ഭർത്താവിന്റെ മകനെതിരെ പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.