ഫ്‌ളോറിഡയിൽ അജ്ഞാതൻ നടത്തിയ വെടിവെപ്പിൽ ഒരു കുഞ്ഞുൾപ്പടെ 4 പേർക്ക് ദാരുണാന്ത്യം.ഒരു പുരുഷനും രണ്ട് സ്ത്രീകളും ഒരു കൈക്കുഞ്ഞുമുൾപ്പടെ നാലുപേരാണ് മരിച്ചത്.അക്രമത്തിൽ പരിക്കേറ്റ 11 കാരിയായ മറ്റൊരു കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.ഫ്‌ളോറിഡയിലെ ലേക്ക്ലാൻഡിന് സമീപം ശനിയാഴ്ച രാത്രിയിലാണ് സംഭവം

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല.സ്ഥലവാസികൾ നൽകിയ വിവരത്തിന്റെ അടസ്ഥാനത്തിലാണ് അജ്ഞാതനായ കൊലയാളിയെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുന്നത്.സൂചനകൾ അനസരിച്ച് സമീപ പ്രദേശങ്ങളിലൊക്കെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് രാത്രി വൈകി ജനവാസ മേഖലയിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുണ്ടെന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി പൊലീസ് പ്രതിയെ കീഴടക്കുകയായിരുന്നു. എന്നാൽ പിടികൂടുന്ന സമയത്ത് ഇയാൾ പൊലീസിന് നേരെയും അതിക്രമം കാട്ടി. അക്രമ സ്വഭാവം കാണിച്ച പ്രതിയെ പൊലീസ് ആശുപത്രിയിലെത്തിച്ച് മയക്കി കിടത്തി. അക്രമത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായില്ലെന്നും എന്നാൽ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. കാരണം കണ്ടെത്താൻ പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനുള്ള ഒരുക്കത്തിലാണ് പൊലീസ്