ചെറുവത്തൂർ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം താമസമാക്കിയ യുവതിക്ക് കാമുകന്റെ ക്രൂരമർദ്ദനം. മർദ്ദനം സഹിക്കാൻ കഴിയാതെ യുവതി ചന്തേര പൊലീസിൽ അഭയം തേടി. കോട്ടയം സ്വദേശിനി ഭദ്രയാണ് (39) ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ഹലോ അപ്പ് വഴി പരിചയപ്പെട്ട പിലിക്കോട് മൈക്ക്സെറ്റ് ഓപ്പറേറ്ററോടൊപ്പം താമസമാക്കിയത്.

താൻ അവിവാഹിതനാണെന്നാണ് യുവതിയോട് ഇയാൾ പറഞ്ഞിരുന്നത്. പിലിക്കോട്ടെത്തിയപ്പോഴാണ് രണ്ട് ഭാര്യമാർ ഉണ്ടെന്ന് മനസ്സിലായത്. പിന്നീട് കാമുകനും രണ്ടാം ഭാര്യയ്ക്കും ഒപ്പം തിമിരിയിലെ വാടകവീട്ടിൽ താമസം ആരംഭിച്ചു. രണ്ടാം ഭാര്യ തന്റെ ബന്ധുവാണെന്നാണ് ഇദ്ദേഹം സുഭദ്രയ്ക്ക് പരിചയപ്പെടുത്തിയത്.

താമസം തുടങ്ങി അധികം വൈകാതെ സൂദഭദ്രയെ കാമുകൻ മർദ്ദിക്കാൻ തുടങ്ങി. കഴിഞ്ഞദിവസം മർദ്ദനം സഹിക്കാതെ വീട്ടിൽ നിന്നും ഇറങ്ങിയോടിയ സുഭദ്ര ചന്തേര പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. ചന്തേര പൊലീസ് ഇൻസ്‌പെക്ടർ പി.നാരായണൻ യുവതിയോട് സംസാരിച്ചെങ്കിലും തനിക്ക് പരാതിയില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരം സുഭദ്രയെ ചന്തേര വനിതാ സിവിൽ പൊലീസ് ഓഫീസർ രേഷ്മ വെള്ളൂർ വെള്ളരിക്കുണ്ട് പുന്നക്കുന്നിലുള്ള സന്യാസി മാത്തിൽ പ്രവേശിപ്പിച്ചു.

മുണ്ടക്യെത്ത് പെട്രോൾ പമ്പ് ജീവനക്കാരിയായിരുന്ന സുഭദ്ര ഭർത്താവിന്റെയും മക്കളുടെയുടെയും അവഗണനയെ തുടർന്നാണ് കാമുകനെ തേടി ഇറങ്ങിയത്. രണ്ടാം ഭാര്യയും കാമുകിയുമൊപ്പം തിമിരിയിലെ വാടക വീട്ടിൽ താമസിക്കുന്നതിനിടയിൽ മൈക്ക് സെറ്റ് ഓപ്പററ്ററുടെ ആദ്യഭാര്യ പിണങ്ങിപ്പോയിരുന്നു.