മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ പഴുതടച്ച ജാഗ്രത. അടുത്ത മാസം 26നു വിമാനത്താവളം ആക്രമിക്കാൻ ചില ഭീകര സംഘടനകൾ 22 പേരെ നിയോഗിച്ചെന്നാണു വിവരം. ഭീകരർക്ക് 20 ലക്ഷം രൂപ വീതമാണു സംഘടനകൾ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുള്ളതെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു. യാത്രക്കാരുടെയും ബാഗേജുകളുടെയും പരിശോധന കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം ഇന്നു പുറപ്പെടുന്ന രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ലണ്ടൻ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുവദിക്കില്ലെന്നു ഖലിസ്ഥാൻ ഭീകരരുടെ ഭീഷണി. പൊലീസിനു സന്ദേശം ലഭിച്ചതിനു പിന്നാലെ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. എയർഇന്ത്യയ്ക്കു ജാഗ്രതാ നിർദ്ദേശം നൽകി.