ഇടുക്കി: ഇടുക്കിയിൽ പീഡനത്തിനിരയായി സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നരിയംപാറയിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തിനിരയായ ദളിത് പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത് കഴിഞ്ഞാഴ്ചതയായിരുന്നു.തീവ്രപരിചരണിവഭാഗത്തിൽ ചികിത്സിയിൽ കഴിയവെയാണ് അന്ത്യം.

വെള്ളിയാഴ്ച രാവിലെയാണ് പതിനാറുവയസുകാരി വീട്ടിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഓടിയെത്തിയ വീട്ടുകാർ പെൺകുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ദേഹത്ത് 40 ശതമാനത്തോളം പൊള്ളലേറ്റ്ിരുന്നു.

ബുധനാഴ്ച നരിയംപാറയിലെ ഓട്ടോറിക്ഷാ ഡ്രൈവർ മനു മനോജ് (24) പെൺകുട്ടിയെ പീഡിപ്പിച്ചെന്നുകാട്ടി വീട്ടുകാർ കട്ടപ്പന ഡി.വൈ.എസ്‌പി.ക്ക് പരാതി നൽകിയിരുന്നു. മനുവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. അന്വേഷണം പ്രഖ്യാപിച്ചതോടെ മനു ഒളിവിൽപ്പോയിരുന്നു. ഡിവൈഎഫ്ഐ. അംഗമായ മനുവിനെ പൊലീസ് സംരക്ഷിക്കുന്നെന്ന് ആരോപിച്ച് യുവമോർച്ച കട്ടപ്പനയിൽ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

പതിനാറുകാരിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ മനു മനോജ് (24) അറസ്റ്റിലാതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉയർന്നിരുന്നു. ഇയാൾ ഡിവൈഎഫ്ഐ പ്രവർത്തകൻ ആയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായ മനുവിനെ സംഘടനയിൽനിന്നു പുറത്താക്കിയതായി ഏരിയ കമ്മിറ്റി അറിയിച്ചു. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മനു പല തവണ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ എട്ടോടെ പെൺകുട്ടിയുടെ വീട്ടിലായിരുന്നു സംഭവം.കുളിമുറിയിൽ കയറിയ പെൺകുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 30 മുതൽ 40 വരെ ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പെൺകുട്ടിയുള്ളത്. മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലുമാണ് കൂടുതൽ പൊള്ളൽ. അപകട നില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്.പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മനു പല തവണ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നു മനു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ പ്രതി ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ പ്രകടനം നടത്തി. ഇതിന് ശേഷമാണ് പ്രതി കീഴടങ്ങിയത്. ഇതും നാടകമാണെന്നാണ് ഉയരുന്ന ആരോപണം.

മനു മനോജ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ബുധനാഴ്ച വീട്ടുകാർ കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. വിവാദങ്ങൾക്കിടെ മനു മനോജ് രാവിലെ കട്ടപ്പന ഡിവൈഎസ്‌പിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. നരിയമ്ബാറയിൽ ഓട്ടോ ഓടിക്കുന്ന മനു മനോജ് പ്രണയം നടിച്ചാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്. സംഭവം അറിഞ്ഞ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നാലെ പ്രതി ഒളിവിൽ പോയി. പെൺകുട്ടി ആത്മഹത്യശ്രമം നടത്തിയതോടെ കുരുക്ക് മുറുകിയെന്ന് മനസിലാക്കി കട്ടപ്പന ഡിവൈഎസ്‌പിക്ക് മുന്നിൽ കീഴടങ്ങുകയുമായിരുന്നു.

പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സബ് ജയിലിൽ റിമാൻഡ് ചെയ്തു. നരിയമ്ബാറയിലെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനായ മനുവിനെ പീഡനപരാതി ഉയർന്ന സാഹചര്യത്തിൽ സംഘടനയിൽ നിന്ന് പുറത്താക്കിയതിന് പിന്നിലും കള്ളക്കളിയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഐപിസി 376, പോക്സോ, എസ്സി എസ്ടി ആക്ടുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

മൂന്ന് ദിവസം മുൻപാണ് പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടി പീഡനത്തിനിരയായ വിവരം ബന്ധുക്കൾ പൊലീസിൽ അറിയിക്കുന്നത്. വീട്ടുകാരുടെ പരാതിയിൽ കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുന്നതിനിടയിൽ ഇന്നലെ പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.