തൃശൂർ: രണ്ട് മലയാളികൾ ബഹറിനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി വെളുമ്പത് അശോകന്റെ മകൻ റെജീബ് (39), വെളുമ്പത് സരസന്റെ മകൻ ജിൽസു (31) എന്നിവരാണ് മരിച്ചത്. ഇവരുൾപ്പടെ അഞ്ചുപേരെ ഹാജിയത്തിലെ ഒരു ഗാരേജിൽ കഴിഞ്ഞദിവസം രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇതിൽ ഒരാളെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു.

മറ്റുരണ്ടുപേർ സൽമാനിയ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.ഗ്യാരേജ് തുറക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് അഞ്ചുപേരെ അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്.

തുടർന്ന് സമീപ വാസികൾ പൊലീസിനെ വിവരമറിച്ചു. പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.