കൊച്ചി: ഗ്ലാൻഡ് ഫാർമയുടെ ഐപിഒയ്ക്ക് 2.05 മടങ്ങ് അപേക്ഷകൾ ലഭിച്ചു. 1490 രൂപ മുതൽ 1500 രൂപ വരെ പ്രൈസ് ബാൻഡിൽ ആയിരുന്നു ഐപിഒ. ഫാർമ വ്യവസായത്തിലെ ഏറ്റവും വലിയ നിലയിൽ 6480 കോടി രൂപയുടെ ഇഷ്യു ആയിരുന്നു ഗ്ലാൻഡ് ഫാർമയുടേത്. ആങ്കർ നിക്ഷേപകരിൽ നിന്ന് കമ്പനി 1943.86 കോടി രൂപ സമാഹരിച്ചിരുന്നു. ആഭ്യന്തര, ആഗോള തലത്തിലെ 70 പദ്ധതികളാണ് ആങ്കർ നിക്ഷേപകരായി എത്തിയിരുന്നത്. ഐപിഒ വഴി സമാഹരിക്കുന്നവയിൽ 1250 കോടി രൂപ പുതിയ ഓഹരി വിൽപനയിലൂടെയായിരുന്നു. ഇത് മൂലധന, പ്രവർത്തന മൂലധന ചെലവുകൾക്കായാവും പ്രയോജനപ്പെടുത്തുക.