ന്യൂഡൽഹി: സെക്യൂരിറ്റി ബോക്സിൽ സൂക്ഷിച്ച ഹീറ്ററിനു തീപിടിച്ച് സിഐഎസ്എഫ് ജവാൻ പൊള്ളലേറ്റു മരിച്ചു. 43കാരനായ അലോക് കുമാർ ആണ് മരിച്ചത്. ഛത്തിസ്ഗഢ് സ്വദേശിയാണ്.

ഡൽഹി ഇന്ദിര ഗാന്ധി മ്യൂസിയത്തിൽ ഡ്യൂട്ടിയിരിക്കെയാണ് അപകടം. സെക്യൂരിറ്റി ബോക്സിലെ ഹീറ്റർ ഉപയോഗിച്ച് ഇയാൾ ഭക്ഷണം ചൂടാക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. രാത്രി പത്തുമണിയോടെ പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. അലോക് കുമാറിനെ സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു.

ഹീറ്ററിനു തീപിടിച്ച് പെട്ടെന്നു തീ ആളുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. അലോക് കുമാറിന് 60 ശതമാനം പൊള്ളലേറ്റു. ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന ഡോക്ടർമാർ പറഞ്ഞു.