മുപ്പത്തിമൂന്ന് വർഷം മുൻപ് ഫെബ്രുവരി 18നായിരുന്നു ജയറാം ആദ്യമായി ക്യാമറയ്‌ക്കു മുന്നിൽ എത്തുന്നത്. 1988 ഫെബ്രുവരി 18നായിരുന്നു താൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നത്. ഭാര്യയായ പാർവതിയെ (അശ്വതിയെ) ഒപ്പം കൂട്ടിയതും മറ്റൊരു ഫെബ്രുവരി 18 നായിരുന്നു. ഈ രണ്ട് സന്തോഷവും നടൻ ഇന്ന് ആരാധകരുമായി പങ്കുവയ്‌ക്കുകയാണ് തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ. ഗുരുതുല്യനായി കണക്കാക്കുന്ന സംവിധായകൻ പദ്‌മരാജന് ശ്രദ്ധാഞ്ജലിയും പോസ്‌റ്റിലൂടെ ജയറാം അർപ്പിക്കുന്നു.

സിനിമ എന്ന വിസ്മയിപ്പിക്കുന്ന ലോകത്തേക്ക് താനാദ്യം ചുവടെടുത്ത് വെച്ചത് ഈ ദിവസമായിരുന്നുവെന്നും നടൻ ഫേസ്‌ബുക്കിൽ കുറിച്ചു. പത്മ‌രാജൻ സംവിധാനം ചെയ്‌ത 'അപരൻ' എന്ന ചിത്രത്തിലെ മുഖ്യവേഷം അവതരിപ്പിക്കാനായിരുന്നു ഇത്. പിന്നീട് വർഷങ്ങൾ നീണ്ട സിനിമാജീവിതത്തിൽ നിരവധി ഉയർച്ച താഴ്‌ചകളുണ്ടായി. പത്മരാജനൊപ്പമുള്ള പഴയചിത്രം പങ്കുവെച്ചുകൊണ്ടാണ് ജയറാം തന്റെ ഓർമ്മ പങ്കുവെച്ചത്. ഇത് മുപ്പത്തിമൂന്ന് വർഷങ്ങളായെന്ന് വിശ്വസിക്കാൻ വയ്യെന്ന് ജയറാം കുറിച്ചു.

ഉയർച്ച താഴ്ചകളോട് പോരാടിക്കൊണ്ടുള്ള വളരെ മികച്ച ഒരു യാത്രയായിരുന്നു ഇതെന്ന് ജയറാം കുറിച്ചിരിക്കുന്നു. ഈ സുദിനത്തിൽ തന്റെ ഗുരുവായ പത്മരാജനെ ഓർമ്മിക്കുക മാത്രമല്ല ചെയ്യുന്നതെന്നും നിരന്തരമായി തന്നെ സപ്പോർട്ട് ചെയ്യുകയും സ്നേഹിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദിയെന്നും ജയറാം കുറിച്ചിരിക്കുന്നു.

ഇതേ ദിവസത്തിൽ തന്റെ ജീവിതത്തിലേക്ക് കയറി വന്ന അശ്വതി, തന്റെ നെടുംതൂണാണ്, വലിയ പിന്തുണയാണ് അവളില്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ലെന്നും ജയറാം ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നു. ജയറാം നായകനായി തിളങ്ങി നിൽക്കവെയായിരുന്നു പാർവതിയുമായി ജയറാം പ്രണയത്തിലായത്.

I cannot believe that it has been 33 years , 18th February 1988 I faced the camera for the first time and set foot into...

Posted by Jayaram on Wednesday, February 17, 2021