മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് സിപിഎം നേതാവ് കെ കെ രാ​ഗേഷ് എംപി. കെ. സുധാകരന് ഭ്രാന്താണെന്നും ഉടൻ ചികിത്സ വേണമെന്നും കെ.കെ രാഗേഷ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും സുധാകരൻ പൊതുശല്യമായി മാറിക്കഴിഞ്ഞു എന്നും അദ്ദേഹം പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കെ. സുധാകരന് ഭ്രാന്ത്, ഉടൻ ചികിത്സിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടർച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാകും. ജനങ്ങളോട് മറ്റൊന്നും ചർച്ചചെയ്യാനില്ലാതെ വന്നപ്പോൾ യുഡിഎഫിന്റെ നേതാക്കൾ തെക്കും വടക്കും നടന്ന് വായിൽതോന്നിയത് വിളിച്ചുപറയുകയാണ്. സുധാകരനാവട്ടെ, പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ജാത്യധിക്ഷേപമാണ് പ്രധാന കലാപരിപാടി. മുന്നിൽ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയടിയാണ് ഊർജ്ജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കിൽ നാടിനാപത്താണ്. അതിന് രാഹുൽഗാന്ധി മുൻകൈയെടുക്കണം.
കെ കെ രാഗേഷ് എം പി

 

കെ. സുധാകരന് ഭ്രാന്ത്, ഉടൻ ചികിത്സിക്കണം കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടർച്ചയായി അധിക്ഷേപിക്കുന്ന സുധാകരന്...

Posted by K K Ragesh on Thursday, February 18, 2021