കൊച്ചി: സിപിഎം ക്രിമിനലുകൾ കൊല ചെയ്ത കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ വീട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചു. ദീപുവിന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിന് അനാസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവ് സിപിഎം ക്രിമിനലുകളാൽ കൊല ചെയ്യപ്പെട്ടിട്ടും സംസ്ഥാന പട്ടികജാതി കമ്മീഷൻ നോക്കുകുത്തിയായിരിക്കുകയാണ്.

കളക്ടറും എംഎൽഎയും ഉൾപ്പെടെയുള്ള അധികൃതർ ആരും ഒരക്ഷരം മിണ്ടുന്നില്ല. ദീപുവിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാഷ്ട്രീയ കൊലപാതകമാണ് നടന്നത്. എന്നാൽ അത് മറച്ചുവെക്കാൻ കഷ്ടപ്പെടുകയാണ് മുഖ്യമന്ത്രി. സംസ്ഥാനത്ത് ദളിത് വിഭാഗക്കാർ പീഡിപ്പിക്കുകപ്പെടുകയാണ്.

ദീപു വധക്കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ട്. മരണത്തെ കുറിച്ച് മനുഷ്യത്വവിരുദ്ധമായ പ്രചരണമാണ് സിപിഎം നടത്തുന്നത്. ഈ സർക്കാരിൽ നിന്നും ലഭിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ.കെഎസ് രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, സംസ്ഥാന വക്താവ് ടിപി സിന്ധുമോൾ, ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, ന്യൂനപക്ഷമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ജിജി ജോസഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു.