തിരുവനന്തപുരം: രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരിൽ നാലിലൊന്ന് ശതമാനം രോഗികളും കേരളത്തിലെന്നു റിപ്പോർട്ട്. ഇതോടെ സാന്ദ്രതാ പഠനത്തിനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ആന്റിബോഡി തിരിച്ചറിയലാണ് പഠനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

ഓരോ ജില്ലകളിൽ നിന്നും 350 പേരുടെയെങ്കിലും സാംപിൾ ശേഖരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഇതിൽ 18 വയസ്സിന് മുകളിലുള്ള 12,100 പേരെയാണ് പരിശോധനക്കു വിധേയമാക്കുക. കോവിഡ് വ്യാപനം പഠിക്കാൻ ഐസിഎംആർ ഇടപെട്ട് നടത്തിയ ആന്റിബോഡി പരിശോധനകളിൽ ആന്റിബോഡി സാന്നിധ്യം വളരെ കുറച്ച് ആളുകളിലാണ് കണ്ടെത്തിയത്.

എന്നാൽ നവംബറിൽ നടത്തിയ പരിശോധനയിൽ കോവിഡ് മുൻനിര പ്രവർത്തകരിലടക്കം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വലിയതോതിൽ ഉയർന്നിട്ടുള്ളതായികാണാൻ സാധിച്ചു. ഇതോടെയാണ് ആരോഗ്യവകുപ്പ് പഠനം നടത്താൻ തീരുമാനിക്കുന്നത്.