ലഖ്നൗ: ആത്മീയ പാഠങ്ങൾ വിശദമായി പഠിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭക്തയെ അയോധ്യയിലെ മുതിർന്ന സന്യാസി പീഡിപ്പിച്ചെന്ന് പരാതി. വാരാണസിയിൽ നിന്ന് ക്ഷേത്ര സന്ദർശനത്തിനെത്തിയ മുപ്പതുകാരിയാണ് പീഡനത്തിന് ഇരയായത്. ഭക്തയെ ബലാത്സംഗം ചെയ്ത കേസിൽ അയോധ്യയിൽ പിടിയിലായത് മുതിർന്ന സന്ന്യാസിമാരിൽ ഒരാളാണെന്ന് പൊലീസ് അറിയിച്ചു.

കൃഷ്ണ കണ്ഠാചാര്യ എന്നയാളാണ് ആത്മീയപാഠങ്ങൾ പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ക്ഷേത്രത്തിന്റെ കീഴിലുള്ള സ്ഥലത്ത് മുപ്പതുകാരിയായ ഭക്തയെ താമസിപ്പിച്ച് തടഞ്ഞുവെച്ചത്. ഡിസംബർ 24-നാണ് യുവതി അയോധ്യയിലെത്തിയത്. ബന്ദിയാക്കിവെച്ച് ഒട്ടേറെത്തവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

തുടർന്ന് ഇവർ പൊലീസിനെ വിളിക്കുകയും പൊലീസെത്തി രക്ഷിക്കുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.അയോധ്യയിലെ മുതിർന്ന സന്യാസിമാരിലൊരാളാണ് കൃഷ്ണ കണ്ഠാചാര്യ. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.