തിരുവനന്തപുരം: സംസ്ഥാന വൃക്കട്ടത്തിപ്പ് സംഘങ്ങൾ വ്യാപകമാകുന്നതായി റിപ്പോർട്ട്.വാട്‌സ് ആപ്പിലുടെ വ്യാജ സന്ദേശ കെണിയൊരുക്കിയാണ് തട്ടിപ്പ്.'അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച എന്റെ സഹപ്രവർത്തകൻ സുധീർ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരുടെ ബി പോസിറ്റീവ്, ഒ പോസിറ്റീവ് വൃക്കകൾ സംഭാവന ചെയ്യാനാഗ്രഹിക്കുന്നു' എന്ന സന്ദേശമാണ് വാട്‌സാപ്പിലൂടെ പ്രചരിക്കുന്നത്. സന്ദേശത്തിനൊപ്പം 3 ഫോൺ നമ്പർ ഉള്ളതിനാലും വൃക്കകൾ ദാനം ചെയ്യാനാഗ്രഹിക്കുന്നുവെന്ന മട്ടിലാണ് ഉള്ളടക്കമെന്നതിനാലും ആധികാരികതയിൽ സംശയിക്കാതെ ജനം വ്യാപകമായി ഇവ ഷെയർ ചെയ്യുന്നു.

ഇതിൽ ആദ്യ നമ്പർ പ്രവർത്തന ക്ഷമമമാണെങ്കിലും ഫോൺവിളിച്ചാൽ എടുക്കില്ല. രണ്ടും മൂന്നും നമ്പറുകൾ പ്രവർത്തന രഹിതമാണ്. ഇവ വ്യാജന്മാരുടെ (സ്പാം) നമ്പറുകളാണെന്ന് കോളർ ഐഡി ആപ്ലിക്കേഷനുകൾ പരതിയാൽ വ്യക്തമാകും.പണംവാങ്ങി വൃക്ക വിൽപന ഇന്ത്യയിൽ നിയമവിരുദ്ധവുമാണ്. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതും പങ്കുവയ്ക്കുന്നതുമെല്ലാം കുറ്റകൃത്യത്തിന്റെ നിർവചനത്തിൽ ഉൾപ്പെടും. അതിനാൽ തന്നെ ആധികാരികത ഉറപ്പില്ലാത്ത ഇത്തരം സന്ദേശങ്ങൾ ആർക്കും പങ്കുവയ്ക്കാതിരിക്കുകയാണ് ഉചിതമെന്നു പൊലീസ് പറയുന്നു.

'പ്രിയപ്പെട്ടവരെ, 4 വൃക്കകൾ ലഭ്യമാണ്. ഇന്നലെ അപകടത്തിൽപ്പെട്ട എന്റെ സുഹൃത്തിന്റെ കുടുംബം അവരുടെ വൃക്കകൾ മാനവികതയ്ക്കായി സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ സന്ദേശം മറ്റാർക്കെങ്കിലും കൈമാറുക, ആർക്കെങ്കിലും സഹായമാകും..' ഇങ്ങനെയൊരു സന്ദേശം ഫോണിൽ ലഭിച്ചാൽ അതു മറ്റാർക്കെങ്കിലും കൈമാറുന്നതിനു മുൻപ് ഓർക്കുക, നിങ്ങൾ സഹായിക്കുന്നതു വൃക്കരോഗികളെയല്ല. വലിയൊരു തട്ടിപ്പു സംഘത്തെയാണ്. പൊലീസ് വ്യക്തമാക്കുന്നു.

അവയവ ദാനവുമായി ബന്ധപ്പെട്ടു വാട്‌സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും തട്ടിപ്പു സന്ദേശങ്ങൾ പ്രചരിപ്പിച്ചു പണം തട്ടുന്ന സംഘമാണിതിനു പിന്നിലെന്നു പൊലീസും മുന്നറിയിപ്പു നൽകുന്നു.