കൊച്ചി: കൊച്ചി കലൂരിലെ ക്ഷേണായി ക്രോസ് റോഡിൽ കാന വൃത്തിയാക്കുന്നതിനിടെ കോൺഗ്രീറ്റ് ഇടിഞ്ഞ് അപകടത്തിൽപ്പെട്ട് മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൊച്ചി കോർപ്പറേഷൻ ധനസഹായം നൽകും.

ആന്ധ്രപ്രദേശ് ചിറ്റൂർ സ്വദേശി ധൻപാലാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ബംഗാരു സ്വാമിക്ക് രണ്ടു ലക്ഷം രൂപയും ശിവാജി നായിക്കിന് ഒരു ലക്ഷം രൂപയും നൽകാനും കൊച്ചി കോർപ്പറേഷൻ തീരുമാനിച്ചു.

ഓപ്പറേഷൻ ബ്രേക് ത്രൂ പദ്ധതിയുടെ ഭാഗമായി നടക്കുന്ന സീതത്തോട് നവീകരണത്തിനിടെയാണ് അപകടമുണ്ടായത്. അനധികൃത നിർമ്മാണം അപകടത്തിനിടയാക്കിയെന്ന വിവരത്തെ തുടർന്ന് കോർപ്പറേഷനും പൊലീസും അന്വേഷണം തുടങ്ങി.

ക്രോസ് റോഡിലെ ഓട വൃത്തിയാക്കുന്നതിനിടെ കനാലിന്റെ ഒരുവശമുള്ള സ്വകാര്യവ്യക്തിയുടെ മതിലും മുകളിലെ കോൺക്രീറ്റും ഇടിഞ്ഞുവീഴുകയായിരുന്നു.