തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്റെ ചോര ഡിവൈഎഫ്ഐ, എസ്എഫ്ഐ ഗുണ്ടകൾ കൊതിക്കുന്ന ചോരയാണെന്ന് കൊടിക്കുന്നിൽ സുരേഷ്. സതീശന് ആശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് കൊടിക്കുന്നിൽ സുരേഷിന്റെ ആരോപണം.

സതീശന്റെ ഫ്ലക്സ് ഡിവൈഎഫ്ഐ പ്രവർത്തകർ നശിപ്പിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് സുരേഷിന്റെ കുറിപ്പ്. സോളാർ സമര സമയത്ത് സതീശന്റെ ഫ്ലക്സ് കീറുന്നതാണ് ചിത്രം.

ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ഗുണ്ടകൾ മുമ്പ് വിഡി സതീശന്റെ ഫ്‌ളക്‌സിനോട് കാണിക്കുന്ന അതിക്രമത്തിന്റെ ഫോട്ടോയാണിതെന്നും അവർ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ് സതീശന്റേതെന്നും ഇനിയത് കൂടുമെന്നും കൊടിക്കുന്നിൽ കമന്റിൽ പറഞ്ഞു.

കൊടിക്കുന്നിൽ സുരേഷിന്റെ പോസ്റ്റ് ഇങ്ങനെ

'ഐശ്വര്യകേരളത്തിനായി തുടങ്ങിവെച്ച യാത്ര തളർച്ചയില്ലാതെ നമ്മൾ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യും..സംഘടിതമായി, സുശക്തമായി ഓരോ യുഡിഎഫ് പ്രവർത്തകനും ഒപ്പമുണ്ടാകും..പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന, വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്ന പ്രിയപ്പെട്ട സഹപ്രവർത്തകന്..ഈ ജനതയുടെ നായകന്, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശന് അഭിനന്ദനങ്ങൾ...
വരാനിരിക്കുന്ന സമരവസന്തങ്ങൾക്ക് അഭിവാദ്യങ്ങൾ..

എസ്എഫ്ഐ, ഡിവൈഎഫ്ഐ ഗുണ്ടകൾ മുമ്പ് വിഡി സതീശന്റെ ഫ്ളക്സിനോട് കാണിക്കുന്ന അതിക്രമത്തിന്റെ ഫോട്ടോയാണ്. അവർ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ്. ഇനിയാ കൊതി കൂടും.