കൊല്ലം: മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ കൊല്ലത്തെ ഞെട്ടിച്ചു വീണ്ടും കൊലപാതകം. കൊല്ലം വടക്കുംഭാഗം സ്വദേശി സനിൽകുമാറാണ് സുഹൃത്ത് ജ്യോതികുമാറിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

സുഹൃത്തുക്കളായ, സനിൽകുമാറും ജ്യോതികുമാറും കഴിഞ്ഞ രാത്രി സനിലിന്റെ വീട്ടിലിരുന്ന് മറ്റു സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചു. മറ്റുള്ളവർ പിരിഞ്ഞു പോെയങ്കിലും സനിൽകുമാറും ജ്യോതികുമാറും അവിടെ തന്നെ തുടർന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

ഇതിനിടെ പ്രകോപിതനായ ജ്യോതികുമാർ ഇരുചക്രവാഹനത്തിന്റെ ക്രാഷ് ഗാർഡ് കൊണ്ടു സനിൽ കുമാറിന്റെ തലക്കടിക്കുകയായിരുന്നു. ജ്യോതികുമാർ ഇരുമ്ബ് കൊണ്ടുള്ള ഉപകരണം പിടിച്ചുവാങ്ങി തിരികെ ആക്രമിച്ചു. അടിയിൽ സനിൽകുമാർ മരിച്ചു. ജ്യോതികുമാറിനെ സംഭവസ്ഥലത്തു നിന്നു തന്നെ പിടികൂടി. തമ്മിൽത്തല്ലിൽ ഇയാൾക്കും പരുക്കേറ്റിട്ടുണ്ട്. ഈ മാസം മാത്രം കൊല്ലം ജില്ലയിൽ സമാനമായ രീതിയിൽ മൂന്നാമത്തെ ആളാണ് കൊല്ലപെടുന്നത്.