കണ്ണൂർ: കുറ്റിയാട്ടൂരിൽ തീ കൊളുത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കുറ്റിയാട്ടുർ ചെക്കിക്കുളം സ്വദേശി കൊയിലിയേരിയൻ വേലായുധനാണ് കുറ്റിയാട്ടൂർ പഞ്ചായത്ത് വില്ലേജ്  മുക്കിന് സമീപം ചുടലപറമ്പിൽ തീ കൊളുത്തി മരിച്ചതായി കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നര മണിയോടെ സംഭവസ്ഥലത്ത് പശുവിനെ കെട്ടാൻ വന്ന സ്ത്രീ പറമ്പിൽ തീ കത്തുന്നത് കണ്ട് പരിസരവാസികളെ അറിയിക്കുകയായിരുന്നു

ആളുകൾ വന്നു നോക്കിയപ്പോൾ ഒരാൾ കത്തി കരിഞ്ഞ് പുക ഉയരുന്നാതായാണ് കണ്ടതെന്ന് നാട്ടുകാരൻ പറഞ്ഞു. സമീപത്ത് വേലായുധന്റ തിരുവാതിര എന്ന ഓംനി വാൻ കണ്ടതോടെയാണ് മരിച്ചത് വേലായുധനാണെന്ന് മനസ്സിലായത്. സമീപത്ത് പെട്രോൾ വാങ്ങിയ കന്നാസും, ലൈറ്ററും, കിടപ്പുണ്ടായിരുന്നു. മരിച്ച വേലായുധൻ മുൻ
കെ.എസ്.ഇ.ബിഡ്രൈവറായിരുന്നു.

ആദ്യ ഭാര്യയിൽ മൂന്ന് മക്കളുണ്ട്. മുണ്ടേരി കോളനി യിലെ അജിത യെയാണ്രണ്ടാമത് വിവാഹം കഴിച്ചത്. മരണകാരണം വ്യക്തമല്ല. മയ്യിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി മയ്യിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.