തിരുവനന്തപുരം: ലാൻഡ് ഫോണിൽനിന്ന് മൊബൈൽ നമ്പറിലേക്കു വിളിക്കുമ്പോൾ തുടക്ക ത്തിൽ '0' ചേർക്കണമെന്ന നിർദ്ദേശം ബിഎസ്എൻഎൽ ലാൻഡ് ലൈനുകളിൽ നിലവിൽ വന്നു. മൊബൈൽ ഉപയോക്താക്കൾ വർധിച്ചതിനാൽ നമ്പറുകൾ 10ൽ നിന്ന് 11 ആക്കുന്നതിന്റെ ഭാഗമായാണ് നടപടി.രാജ്യത്തെ മൊബൈൽ നമ്പർ സംവിധാനത്തിൽ മാറ്റം വരുത്താനുള്ള നിർദേശങ്ങളുമായി ടെലകോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ മാസങ്ങൾക്ക് മുൻപ് രംഗത്ത് വന്നിരുന്നു. ഇതിൽ ആദ്യം മുന്നോട്ട് വച്ച നിർദ്ദേശമായിരുന്നു 11 അക്ക നമ്പർ അക്കുക എന്നത്.രാജ്യത്ത് ഏകീകൃത മൊബൈൽ നമ്പറിങ്ങ് രീതി പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നിർദേശങ്ങളാണ് ട്രായ് മുന്നോട്ട് വച്ചത്.രാജ്യത്ത് ഫിക്‌സഡ് ലൈൻ, മൊബൈൽ ഫോൺ കണക്ഷനുകൾക്ക് ആവശ്യമായത്രയും നമ്പറുകൾ ലഭ്യമാക്കുന്നതിനായാണ് നടപടിയെന്നും ട്രായ് വ്യക്തമാക്കി.

വിശദമായ നിർദ്ദേശങ്ങളാണ് ഈ മേഖലയിൽ മാറ്റത്തിനായി ട്രായ് മുന്നോട്ട് വെക്കുന്നത്. ഫിക്‌ സഡ് ലൈൻ നമ്പറുകൾ 2,4 എന്നീ നമ്പറുകളിൽ തുടങ്ങുന്ന സബ് ലെവലുകളിലേക്ക് മാറ്റും. നേര ത്തേ ചില ലാൻഡ് ലൈൻ കണക്ഷനുകളിൽ 3,5,6 സബ്ലെവലുകളിൽ നമ്പർ നൽകിയിരുന്നു. എന്നാൽ ഈ നമ്പറുകൾ ഇപ്പോൾ ഉപയോഗത്തിലില്ല. നിലവിൽ ഉപയോഗത്തിലില്ലാത്ത നമ്പറു കളെ ഭാവിയിലുള്ള മൊബൈൽ കണക്ഷനുകൾക്ക് ഉപയോഗിക്കുന്നതിനായി മൊബൈൽ സേവന ദാതാക്കൾക്ക് നൽകും.

2003ലെ നാഷനൽ നമ്പറിങ്ങ് പ്ലാൻ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ രാജ്യത്തെ ഫോൺ നമ്പറു കൾ. 45 കോടി മൊബൈൽ ഫോണുകളും 30 കോടി ലാൻഡ് ഫോണുകളുമടക്കം ആകെ 75 കോ ടി ഫോൺ നമ്പറുകളെ ഉൾക്കൊള്ളാനാണ് 2003ലെ നാഷനൽ നമ്പറിങ്ങ് പ്ലാൻ പ്രകാരം കഴിയുക. 2030ഓടെ രാജ്യത്തെ ടെലഫോൺ സാന്ദ്രത ജനസംഖ്യയുടെ 50 ശതമാനം എന്ന നിരക്കിലേക്കു യരുമെന്ന് കണക്കാക്കിയാണ് രാജ്യത്ത് നാഷനൽ നമ്പറിങ്ങ് പ്ലാൻ 2003 പ്രാബല്യത്തിൽ വരുത്തി യത്.2019 നവംബർ 04 വരെയുള്ള കണക്ക് പ്രകാരം 9,8,7,6 അങ്ങളിൽ തുടങ്ങുന്ന 191.73 കോടി മൊ ബൈൽ നമ്പറുകളാണ് രാജ്യത്തെ വിവിധ ടെലകോം ഓപ്പറേറ്റർമാർക്ക് ആകെ അനുവദിച്ചത്. ഒൻപതിൽ തുടങ്ങുന്ന 83.45 കോടിയും, എട്ടിൽ തുടങ്ങുന്ന 50.77 കോടിയും, ഏഴിൽ തുടങ്ങുന്ന 47.04 കോടിയും, ആറിൽ തുടങ്ങുന്ന 10.47 കോടിയും നമ്പറുകളാണ് വിവിധ ടെലകോം സേവന ദാതാക്കൾക്കായി 019 നവംബർ വരെ അനുവദിച്ചത്.

എന്നാൽ 2020ൽ ഇന്ത്യയുടെ ടെലഫോൺ സാന്ദ്രത ജനസംഖ്യയുടെ 87.45 ശതമാനമായി വർധിച്ചു. 117.702 കോടി ടെലഫോൺ വരിക്കാരാണ് 2020 ജനുവരി വരെയുള്ള കണക്ക് പ്രകാരം രാജ്യത്തു ള്ളത്.10 അക്കങ്ങളാണെങ്കിൽ 9,8,7 അക്കങ്ങളിൽ തുടങ്ങുന്ന 215 കോടി മൊബൈൽ നമ്പറുകളെ യാണ് ഉൾക്കൊള്ളാൻ കഴിയുക.