ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ തല്ക്കാലം വലിയ വിമാനങ്ങൾ അനുവദിക്കില്ല. വലിയ വിമാനങ്ങൾ അനുവദിക്കുന്ന കാര്യം രണ്ടു മാസത്തിനു ശേഷം ആലോചിക്കും. കരിപ്പൂർ അന്വേഷണ റിപ്പോർട്ട് പഠിക്കുന്ന സമിതി ഇക്കാര്യം പരിശോധിക്കും.

സമിതി റിപ്പോർട്ടിന് അനുസരിച്ചായിരിക്കും തീരുമാനം. വ്യോമയാന സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തി. സർക്കാർ ഇതിനായി രൂപീകരിച്ചത് ഒമ്പതംഗ സമിതിയെയാണ്.