പെരിന്തല്‍മണ്ണ: എംഡിഎംഎ വില്‍പ്പന നടത്തുന്ന രണ്ടു യുവാക്കളെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നും പോലിസ് പിടികൂടി. ഓട്ടോയില്‍ മറന്നു വെച്ച എം.ഡി.എം.എയാണ് ഇരുവര്‍ക്കും കുരുക്കായത്. മഞ്ചേരി സ്വദേശി മുഹമ്മദ് അനീസ്, പന്തല്ലൂര്‍ സ്വദേശി മുഹമ്മദ് ഷിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു കേസുകളിലായി 17 ഗ്രാം എംഡിഎംഐയാണ് യുവാക്കളില്‍ നിന്ന് പിടികൂടിയത്. ഓട്ടോയില്‍ മയക്കുമരുന്ന് അടങ്ങിയ ബാഗ് മറന്നുവെച്ചതോടെയാണ് പ്രതികളിലൊരാളായ മുഹമ്മദ് ഹനീസ് പിടിയിലാകുന്നത്.

പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവങ്ങളുടെ തുടക്കം. ഓട്ടോഡ്രൈവര്‍ ആണ് തന്റെ ഓട്ടോയില്‍ കയറിയ ഒരാളുടെ ബാഗ് മറന്നു വെച്ചതായി പൊലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്നും തിരിച്ചറിയല്‍ രേഖകളും ലഹരി മരുന്നും കണ്ടെടുത്തു. ഓട്ടോ ഡ്രൈവര്‍ നല്‍കിയ അടയാളത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി തന്നെ മുഹമ്മദ് അനീസിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രാത്രിയില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ലോഡ്ജ് പരിസരത്തു നിന്നും മുഹമ്മദ് ഷിബിലിനെ എം ഡിഎമ്മയുമായി പിടികൂടുന്നത്. എംഡിഎംഐ കേസില്‍ പ്രതിയായി മൂന്നുമാസം ജയിലില്‍ കിടന്ന് ജാമ്യത്തില്‍ ഇറങ്ങിയതാണ് മുഹമ്മദ് അനീസ്. മുഹമ്മദ് ഷിബിലും മുന്‍പ് ലഹരി മരുന്നു കേസില്‍ പ്രതിയായിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്യുന്നതില്‍ നിന്ന് ലഹരിമരുന്ന് സംഘവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.