ഇടുക്കി: പതിനാറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ മൂന്നു പ്രതികളില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. പതികളായ, അയ്യപ്പന്‍കോവില്‍ നാലകത്ത് മന്‍സൂര്‍ അലി (47), ലോണ്‍ട്രി ചാലുങ്കല്‍ ശ്രീകുമാര്‍ എന്നുവിളിക്കുന്ന സുനില്‍ (38) എന്നിവരെ അറസ്റ്റുചെയ്തു. മൂന്നാംപ്രതി സാബു വിദേശത്താണ്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റുചെയ്യാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

മൂന്നുപേരും സുഹൃത്തുക്കളാണ്. 2022, 2023 വര്‍ഷങ്ങളിലായിരുന്നു പീഡനം. സുനിലും സാബുവും വീട്ടിലും മന്‍സൂര്‍ അലി, പെണ്‍കുട്ടി ബാഗ് തുന്നാന്‍ സ്ഥാപനത്തിലെത്തിയപ്പോഴുമാണ് പീഡിപ്പിച്ചത്. സ്‌കൂളിലെ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. അധ്യാപകരുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു.

എസ്.ഐ.മാരായ മിഥുന്‍ മാത്യു, എസ്.സിയാദുമോന്‍, സി.പി.ഒ.മാരായ പി.പി.അജേഷ്, ജിജോ വിജയന്‍, ജോളി ജോസഫ്, എ.പി.അജിമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതി പ്രതികളെ റിമാന്‍ഡുചെയ്തു.