തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളം 1500 കോടി രൂപ കടമെടുക്കുന്നു. ഇതു സംബന്ധിച്ച ലേലം നാളെ റിസർവ് ബാങ്കിന്റെ മുംബൈ ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.

ഈ സാമ്പത്തിക വർഷം കേരളത്തിന്റെ കടമെടുപ്പ് പരിധി 36800 കോടി രൂപയാണ്. ഇതിൽ ഡിസംബർ 31 വരെ 23000 കോടി രൂപയുടെ വായ്പാ അനുമതിയാണ് കേരളത്തിനു കേന്ദ്രം അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച വായ്പയിൽ ഇനി 2300 കോടി രൂപ കൂടി എടുക്കാനുണ്ട്.