ലണ്ടൻ: ആധുനിക ശാസ്ത്രവും സാങ്കേതിക വിദ്യയും പലപ്പോഴും മനുഷ്യന് അമ്മാനിക്കുന്നത് അറബിക്കഥകളിൽപോലും കേട്ടിട്ടില്ലാത്ത അവിശ്വസനീയതകൾ ആണ്. ലണ്ടനിലെ മാൽക്കം മക്ഡൊണാൾഡ് എന്ന 45കാരൻ മാധ്യമങ്ങളിൽ സ്ഥാനം പടിച്ചിരിക്കുന്നത് ഈ അപൂർവങ്ങളിൽ അപൂർവത കൊണ്ടാണ്. രക്തത്തിൽ അണുബാധയെന്ന അപുർവ രോഗം ബാധിച്ച് സ്വന്തം ജനനേന്ദ്രിയം ചുരുങ്ങിച്ചുരുങ്ങി കൊഴിഞ്ഞപോകുന്നത് കണ്ടുനിൽക്കേണ്ടി വന്ന മനുഷ്യനാണ് ഇയാൾ. പക്ഷേ മാൽക്കമിന്റെ ഇടതു കൈത്തണ്ടയിൽ ജിമ്മി എന്നു വിളിപ്പേരുള്ള ഒരു അവയവമുണ്ട്. അത് അയാളുടെ ജനനേന്ദ്രിയമാണ്! ആദ്യം കേൾക്കുമ്പോൾ ഇതൊരു സയൻസ്-ഫിക്ഷൻ കോമഡിയാണെന്നു തോന്നാം. പക്ഷേ യഥാർഥ സംഭവമാണ്.

അവിടെ ബാക്കി മൂത്രം പോകൻ കൂറ്റി മാത്രം

മാൽക്കം മക്ഡൊണാൾഡ് ലണ്ടനിലെ ഒരു മെക്കാനിക്കാണ്. നാല്പത്തഞ്ചു വയസ്. രണ്ടു കുട്ടികളുടെ പിതാവ്. വിവാഹമോചനം നേടിയയാൾ. ജീവിതം ഇംഗ്ലണ്ടിൽ.വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ജീവിതം നയിച്ചുവന്ന മാൽക്കമിനെ അപ്രതീക്ഷിതമായി ഒരു അണുബാധ തളർത്തി. 2014ൽ ആയിരുന്നു ഇത്.

കൈകാലുകളിലെ വിരലുകൾ കറുത്തിരുണ്ടു. ആ നിറപ്പകർച്ച ജനനേന്ദ്രിയത്തെയും ബാധിച്ചു. പെരിനിയം എന്ന ഭാഗത്ത് അണുബാധ രൂക്ഷമായി. സെപ്സിസ് എന്നു വിളിക്കുന്ന ഗുരുതരമായ രോഗാവസ്ഥയിലേക്കു നീങ്ങിയതോടെ ഇനിയെന്തും സംഭവിക്കാം എന്ന നില.

മാൽക്കം പറയുന്നു: എനിക്കതൊരു ഹൊറർ സിനിമപോലെ തോന്നിയിരുന്നു. ശരിക്കും സമനില തെറ്റിയ അവസ്ഥ. എനിക്കറിയാമായിരുന്നു, അതു നഷ്ടപ്പെടാൻ പോകുകയാണെന്ന്. അങ്ങനെ ഒരുദിവസം അതു നിലത്തേക്കു കൊഴിഞ്ഞുവീണു. എപ്പോഴായാലും അതു സംഭവിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നതിനാൽ മെല്ലെ എടുത്ത് ചവറ്റുകുട്ടയിലേക്കിട്ടു!ആശുപത്രിയിലേക്കു പോകാമെന്നുറപ്പിച്ചു. മൂത്രം പുറത്തുപോകാവുന്ന വിധത്തിൽ ഒരു കുറ്റിപോലൊന്ന് ശരിയാക്കിത്തരാനേ കഴിയൂ എന്ന് അവർ തീർത്തുപറഞ്ഞു. അതെന്റെ ഹൃദയം തകർക്കുന്നതായിരുന്നു.

പ്രതീക്ഷ നൽകിയിത് പെനിസ് മാസ്റ്റർ

അളവില്ലാതെ മദ്യപിക്കുന്ന ശീലത്തിലേക്കാണ് മാൽക്കം കൂപ്പുകുത്തിയത്. അയാളുടെ ആത്മവിശ്വാസം തകർന്നു തരിപ്പണമായി. അയാൾ തുടരുന്നു.'എന്റെ ലിംഗം നഷ്ടപ്പെട്ടതോടെ ഞാന ഒരു പുരുഷന്റെ നിഴൽ മാത്രമായി. എനിക്ക് ആത്മവിശ്വാസം ഇല്ലാത്തതിനാൽ എന്റെ ജീവിതം ശരിക്കും തകർന്നു. ഞാൻ അമിതമായി കുടിച്ചു. ഞാൻ കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ടില്ല. അവരെ അഭിമുഖീകരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല, '-അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞു.

വിഷാദരോഗം നേരിടുകയും പരിഹാസങ്ങൾ നേരിടുകയും ചെയ്ത അദ്ദേഹം ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റലിലെ ഒരു വിദഗ്ദ്ധനായ പ്രൊഫസർ ഡേവിഡ് റാൽഫിനെ കണ്ടെത്തി. 'ബയോണിക് ലിംഗം' എന്നവാക്ക് മാൽക്കം ആദ്യമായി കേൾക്കുന്നത് അവിടെ വച്ചായിരുന്നു.

അങ്ങനെയൊരുദിവസം മാൽക്കമിന്റെ ഡോക്ടർ അയാളോടു പറഞ്ഞു- പെനിസ് മാസ്റ്റർ എന്നറിയപ്പെട്ട പ്രഫ. ഡേവിഡ് റാൽഫിനെക്കുറിച്ച്. ലണ്ടൻ യൂണിവേഴ്സിറ്റി കോളജ് ഹോസ്പിറ്റലിൽ കൃത്രിമ ജനനേന്ദ്രിയ വിദഗ്ധനാണ് പ്രഫ. റാൽഫ്. ജന്മനാ ജനനേന്ദ്രിയമില്ലാതിരുന്ന ഒരാൾക്കു കൃത്രിമ അവയവം പിടിപ്പിച്ചുനൽകിയയാളാണ് പ്രഫസർ എന്നറിഞ്ഞതോടെ മാൽക്കം ആവേശഭരിതനായി. സാധാരണ ജീവിതത്തിലേക്കു തിരിച്ചുപോകാമെന്ന പ്രതീക്ഷ അയാളിൽ നിറഞ്ഞിരുന്നു.

ഇത് ഒരു ഡിസൈനർ ജനനേന്ദ്രിയം

പ്രഫ. റാൽഫ് ഒരു ബയോണിക് ജനനേന്ദ്രിയ വിദഗ്ധനായിരുന്നു. ശരീരത്തിൽനിന്നുള്ള ഭാഗങ്ങൾ ഉപയോഗിച്ചു നിർമ്മിക്കുന്ന, എന്നാൽ വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന യന്ത്രസഹായമുള്ള അവയവങ്ങളെയാണ് ബയോണിക് എന്നു വിളിക്കുന്നത്.കൈത്തണ്ടയിൽ തുന്നിച്ചേർത്ത് ജനനേന്ദ്രിയം വികസിപ്പിക്കാവുന്ന സാധ്യതകളെക്കുറിച്ച് പ്രഫ. റാൽഫ് മാൽക്കമിനോടു വിശദീകരിച്ചു. ഏറ്റവും ചുരുങ്ങിയത് രണ്ടുവർഷം നീളുന്ന പ്രക്രിയയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മാൽക്കം അതിനൊരുക്കമായിരുന്നു.

'എന്നെ സംബന്ധിച്ച് അതൊരു പുതിയ തുടക്കമായി തോന്നി. ലൈംഗികാവശ്യം എന്നതിലുപരി വേണ്ടുംവണ്ണം മൂത്രമൊഴിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം. ആത്മവിശ്വാസം വീണ്ടെടുക്കാൻ എനിക്കതു നിർബന്ധമായിരുന്നു. അതിനകം രണ്ടു കുട്ടികൾ ഉണ്ടായിരുന്നതിനാൽ ശാരീരികാവശ്യം എനിക്കു പ്രധാനമല്ലായിരുന്നു'- മാൽക്കം പറയുന്നു.അക്ഷരാർഥത്തിൽ ഒരു ഡിസൈനർ ജനനേന്ദ്രിയമാണ് മാൽക്കം ശസ്ത്രക്രിയാ വിദഗ്ധരോട് ആവശ്യപ്പെട്ടത്. സാധാരണയിൽക്കവിഞ്ഞ് രണ്ടിഞ്ച് നീളം കൂടുതൽ വേണം എന്നായിരുന്നു ആവശ്യങ്ങളിലൊന്ന്. അതായത് തന്റെ പുതിയ അവയവം എങ്ങനെയിരിക്കണമെന്ന് അയാൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഡോക്ടർമാർ അതു സമ്മതിക്കുകയും ചെയ്തു.

ചർമത്തിന്റെ ഗുണനിലവാരം, സ്പർശനം തിരിച്ചറിയാനുള്ള കഴിവ് എന്നിവ പരിഗണിച്ച് ഡോക്ടർമാർ മാൽക്കമിന്റെ ഇടതുകൈ തെരഞ്ഞെടുത്തു. കൈയിൽനിന്ന് തൊലിയും മാംസവുമടക്കമുള്ള ഭാഗം മുറിച്ചെടുത്ത് ചുരുട്ടി ജനനേന്ദ്രിയത്തിന്റെ രൂപത്തിലാക്കി. അതിലേക്ക് കാലിൽനിന്നുള്ള രക്തക്കുഴലുകളും നാഡികളും കൂട്ടിയിണക്കി. ബീജവാഹിനിക്കുഴലുകൾ കൃത്രിമമായി സൃഷ്ടിച്ചു.യാന്ത്രികമായ ഉദ്ധാരണം സൃഷ്ടിക്കാൻ ഒരു ചെറിയ ഹാൻഡ് പന്പ് അതിനോടു കൂട്ടിച്ചേർത്തു. പിന്നീട് ആ ഭാഗം കൈയിൽനിന്നു വേർപെടുത്തി ഒരറ്റംമാത്രം കൈയിൽ ഉറപ്പിച്ചു. സ്വാഭാവികമായി ചർമവും കോശങ്ങളും വളരാൻ തുടങ്ങുകയും ചെയ്തു.

ഇത് എന്റെ പുതിയ കൂട്ടുകാരൻ

ആദ്യമായി എന്റെ കൈത്തണ്ടയിൽ അതു കണ്ടപ്പോൾ വലിയ അഭിമാനം തോന്നി- മാൽക്കം പറയുന്നു. ' അത് എന്റെ ശരീരത്തിന്റെ ഭാഗംതന്നെയാണ്. എനിക്കു കിട്ടാവുന്നതിൽവച്ച് ഏറ്റവും നല്ലത് എന്നുറപ്പുണ്ട്. അതുകൊണ്ടുതന്നെ ഞാനതിന് ഒരു ചെല്ലപ്പേരുമിട്ടു- ജിമ്മി. എന്റെ പുതിയ കൂട്ടുകാരൻ. ഫുൾകൈയുള്ള ഷർട്ട് ഇടണം എന്ന ബുദ്ധിമുട്ടു മാത്രമേയുള്ളൂ. ആളുകൾ കളിയാക്കുകയൊക്കെ ചെയ്യും. അതു തമാശയായിത്തന്നെ എടുത്തില്ലെങ്കിൽ അതോടെ ഞാൻ തീരും. കൈയിൽ എന്താണ് മുഴച്ചിരിക്കുന്നതെന്ന് ആളുകൾ ചോദിക്കുമ്പോൾ ഫോൺ ആണെന്നു പറഞ്ഞൊഴിയും.'- മാൽക്കം പറയുന്നു. എറ്റവും പ്രധാനം ഇതുകൊണ്ട് സ്വയംഭോഗം ചെയ്യാൻ കഴിയും എന്നതുമായിരുന്നു.

രണ്ടു വർഷം കഴിഞ്ഞതോടെ കൃത്രിമ അവയവം യഥാസ്ഥാനത്ത് ഉറപ്പിക്കാമെന്ന നിലയിലായി. പക്ഷേ സമയമെത്തിയപ്പോഴേക്കും ഡോക്ടർക്ക് സുഖമില്ലാതായി. പല കാരണങ്ങളാൽ ശസ്ത്രക്രിയ വീണ്ടും രണ്ടുതവണ നീട്ടിവയ്ക്കപ്പെട്ടു.അപ്പോഴേക്കും കോവിഡ് ഭീഷണിയെത്തി. ലണ്ടനിലെ ആശുപത്രിയിലേക്കു പോകുക എന്നത് അസാധ്യമായി. എത്രയുംവേഗം ശസ്ത്രക്രിയ നടത്തി അവയവത്തെ കൈയിൽനിന്നൊഴിഞ്ഞ് സ്വാഭാവിക ജീവിതത്തിലേക്കു മടങ്ങാമെന്നാണ് മാൽക്കമിന്റെ പ്രതീക്ഷ. ഈവർഷം അവസാനം ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർമാരും കരുതുന്നു.ഏതാണ്ട് അരലക്ഷം യൂറോ ഇതിനകം അയാൾ ഇതിനായി മുടക്കിക്കഴിഞ്ഞു. തുക കണ്ടെത്തിയതും വലിയ പ്രയാസങ്ങൾ സഹിച്ചാണ്.

മാൽക്കത്തിന്റെ കഥ രാജ്യാന്തരമാധ്യമങ്ങളിൽ പടർന്നതോടെ അദ്ദേഹത്തെ സഹായിക്കാനും നിരവധിപേർ എത്തുന്നുണ്ട്. അണുബാധയുടെ തുടക്കത്തിലേ കൃത്യമായ ചികിൽസയെടുക്കാതിരുന്നതാണ് രോഗം പടരാനുണ്ടായ കാരണം. ഇത്തരം അണുബാധകൾ പത്തുലക്ഷത്തിൽ ഒരാൾക്ക് എന്ന രീതയിൽ അപൂർവങ്ങളിൽ അപൂർവമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.