കണ്ണൂർ: മെഡിക്കൽ വിദ്യാർത്ഥിനിയായ മാനസയെ കൊലപ്പെടുത്താൻ രഖിൽ ഉപയോഗിച്ച തോക്ക് ബിഹാറിൽ നിന്നെത്തിച്ചതെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യൻ സ്‌റ്റൈൽ കൊലപാതകമാണ് നടന്നതെന്നും കൊലപാതകത്തിന്റെ എല്ലാ തെളിവും കിട്ടിയെന്നും മന്ത്രി പറഞ്ഞു. ബീഹാറിൽ പോയതിന് കൃത്യമായ തെളിവ് പൊലീസിന് ലഭിച്ചു.

രാഖിലും സുഹൃത്തും ചേർന്ന് ബീഹാറിൽ പോയി എന്ന് തന്നെയാണ് മനസിലാക്കാൻ സാധിച്ചത്. പൊലീസ് ഇന്നുതന്നെ ബീഹാറിലേയ്ക്ക് പോകുമെന്നാണ് അറിയിച്ചരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.