കണ്ണൂർ: പുലർവേളയിലെത്തിയ ദുരന്തവാർത്ത മട്ടന്നൂരിനെ നടുക്കി. മട്ടന്നൂരിൽ ചെങ്കൽ ലോറിനിയന്ത്രണംവിട്ടുമറിഞ്ഞു രണ്ടുപേരാണ് ദാരുണമായി മരിച്ചത്. ഇതിൽ ഒരാൾ ലോറി ഡ്രൈവറും മറ്റൊരാൾ ലോഡിങ് തൊഴിലാളിയുമാണ്. ഇരിട്ടിയിലെ ചെങ്കൽപ്പണയിൽ നിന്നും വടകരഭാഗത്തേക്ക് ചെങ്കൽലോഡുമായി പോകുമ്പോഴാണ് അപകടം.

ഇന്ന് പുലർച്ചെ നാലരയോടെ മട്ടന്നൂർ ഹാപ്പിവെഡിങിനു സമീപത്തുവെച്ചു നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരിട്ടി വിളമന സ്വദേശിയും ഡ്രൈവറുമായ അരുൺവിജയൻ(38) ക്ളീനർ രവീന്ദ്രൻ(57) എന്നിവർസംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.അതിരാവിലെ ഇരിട്ടിയിലെ ചെങ്കൽപ്പണയിൽ നിന്നും ചെങ്കൽകയറ്റി വടകരഭാഗത്തേക്ക് പോവുകയായിരുന്ന എയ്ച്ചർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

മട്ടന്നൂർ ഫയർഫോഴ്സും പൊലിസും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തിൽ മറിഞ്ഞ ചെങ്കല്ലുകൾ റോഡിൽ ചിതറിക്കിടക്കുകയാണ്. ഇരുവരുടെയും മൃതദേഹം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. മട്ടന്നൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി.