ബ്രിസ്ബെയ്ൻ: ബ്രിസ്‌ബെയ്‌നിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയമുഖമാവുകയായിരുന്നു യുവ ബൗളർ മൂഹമ്മദ് സിറാജ്.ഇന്ത്യയുടെ പ്രധാന ബൗളർമാരെല്ലാം പരിക്കേറ്റ് പുറത്തായപ്പോൾ നാ ലാം ടെസ്റ്റിലെ ഇന്ത്യൻ ബൗളിങിന്റെ അമരക്കാരന്റെ വേഷം സിറാജിലേക്കെത്തി. കൈമുത ലാകട്ടെ മൂന്നു മത്സരങ്ങളുടെ ടെസ്റ്റിന്റെ അനുഭവസമ്പത്തും. എന്നാൽ തന്നിൽ എൽപ്പിച്ച ദൗ ത്യം വളരെ മനോഹരമായാണ് മുഹമ്മദ് സിറാജ് പൂർത്തിയാക്കിയത്. ടെസ്റ്റ് കരിയറിൽ ആദ്യമാ യി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയാണ് മുഹമ്മദ് സിറാജ് ഇന്ത്യൻ ബൗളിങിന്റെ കുന്തമുന യായത്. ഒന്നാം ഇന്നിങ്സിൽ ഒരു വിക്കറ്റടക്കം മൊത്തം ആറ് വിക്കറ്റുകൾ മുഹമ്മദ് സിറാജ് നാലാം പോരിൽ വീഴ്‌ത്തി.

ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് സിറാജിന്റെ ഈ നേട്ടം.പരമ്പരയ്ക്കിടയ്ക്ക് വച്ചാണ് മുഹമ്മദ് സിറാജിന്റെ പിതാവ് മരിച്ചത്. നാട്ടിലേക്ക് മടങ്ങാൻ മുഹമ്മദ് സിറാജിന് ബിസിസി ഐ അനുവാദവും നൽകി. എന്നാൽ നാട്ടിലേക്ക് മടങ്ങാതെ കളി തുടരാനായിരുന്നു താരത്തി ന്റെ തീരുമാനം.കാണികളിൽ നിന്ന് നിരന്തരം വംശീയ അധിക്ഷേപമടക്കം നേരിടേണ്ടി വന്ന താരം കൂടിയാണ് മുഹമ്മദ് സിറാജ്. അതിനെയെല്ലാം ഇച്ഛാശക്തി കൊണ്ട് മറികടന്നാണ് മുഹമ്മ ദ് സിറാജ് താരമായത്.സിറാജ് നേടിയ അഞ്ച് വിക്കറ്റിന്റെ മികവിലാണ് ഇന്ത്യ ഓസീസിന്റെ രണ്ടാം ഇന്നിങ്സ് 294 റൺസിൽ അവസാനിപ്പിച്ചത്.

ഓസീസിന്റെ രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ച ശേഷം പവലിയനിലേക്ക് മടങ്ങിയ മുഹമ്മദ് സിറാജിന് ടീം അംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയതും ശ്രദ്ധേയമായി. ഇതിന്റെ വീഡി യോ ബിസിസിഐ ട്വിറ്റർ പേജിൽ പങ്കിടുകയും ചെയ്തു. പരിക്കേറ്റ് പുറത്തിരിക്കുന്ന ഇന്ത്യൻ പേസ് അറ്റാക്കിന്റെ നായകൻ ജസ്പ്രിത് ബുമ്റ മുഹമ്മദ് സിറാജിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച തും ശ്രദ്ധേയമായി.

ഇപ്പോഴിതാ മുഹമ്മദ് സിറാജിന്റെ മിന്നും പ്രകടനത്തെ പുകഴ്‌ത്തി നിരവധിപേരാണ് താരങ്ങൾ രംഗത്തെത്തി. പേസർ ആർപി സിങ്, ആകാശ് ചോപ്ര എന്നിവർ താരത്തെ അഭിനന്ദിച്ച് ട്വിറ്ററിൽ കുറിപ്പ് പോസ്റ്റ് ചെയ്തു.അഭിനന്ദനങ്ങൾ സിറാജ്! നിങ്ങളെ ഓർത്ത് പിതാവ് അഭിമാനിക്കുന്നു ണ്ടാകും. എക്കാലവും ഓർമിക്കപ്പെടുന്ന പരിശ്രമമാണ് ഈ അഞ്ച് വിക്കറ്റ് നേട്ടം. ഇനി നമ്മുടെ ബാറ്റ്സ്മാന്മാരാണ് അവസരം മുതലാക്കേണ്ടത്. മികച്ച ഫലത്തിനായാണ് കാത്തിരിക്കുന്നത്. ആർപി സിങ് കുറിച്ചു.

പിതാവ് മരിച്ചിട്ടും ഓസ്ട്രേലിയയിൽ ടീമിനൊപ്പം നിൽക്കാൻ തീരുമാനിക്കുന്നു. വംശീയമായി നിരന്തരം അക്ഷേപിക്കപ്പെട്ടു. എന്നാൽ അതൊന്നും ബാധിക്കാതെ മുന്നിൽ നിന്ന് നയിച്ച് അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തി. മുഹമ്മദ് സിറാജ് നിങ്ങളോട് സ്നേഹവും ബഹുമാനവും എന്നായിരുന്നു ആകാശ് ചോപ്ര കുറിച്ചത്.