തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോട് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. ആർഎസ്എസ് കാര്യവാഹ് ആയിരുന്ന രാജേഷ് വധക്കേസിലെ നാലാം പ്രതിയായ എബിക്കാണ് (27) വെട്ടേറ്റത്. വലതു കാൽ രണ്ടായി മുറിഞ്ഞ നിലയിലാണ്.

രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് വെട്ടിയത്. ബുധാഴ്ച രാവിലെ പതിനൊന്നരക്ക് ഇടവക്കോട് പ്രതിഭാ നഗറിലായിരുന്നു സംഭവം.

വീടിനു സമീപത്തെ റോഡരികത്തെ മതിലിലിൽ സുഹൃത്തുമായി ഇരിക്കുകയാരുന്നു എബിയെ രണ്ട് ബൈക്കുകളിലായി എത്തിയ നാല് അംഗ സംഘം വെട്ടിവീഴ്‌ത്തുകയായിരുന്നു.

അക്രമിക്കാനെത്തിയ സംഘത്തെ കണ്ട് അടുത്ത ഒഴിഞ്ഞ പുരയിടത്തിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമി സംഘം പിൻതുടർന്ന് വെട്ടുകയായിരുന്നു. വലതു കാൽ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിചെങ്കിലും ശസ്ത്രക്രിയ വേണ്ടതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ തിരിച്ചറിഞ്ഞതായി ശ്രീകാര്യം പൊലീസ് പറഞ്ഞു. തിരുവനന്തപുരം ഡിസിപി മുഹമ്മദ് ആരിഫ് സ്ഥലം സന്ദർശിച്ചു. ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചു.