ന്യൂഡൽഹി: മുൻ ദേശീയ ജൂനിയർ ഗുസ്തി താരം സാഗർ റാണ കൊല്ലപ്പെട്ട കേസിൽ ജയിലിൽ തുടരുന്ന ഗുസ്തി താരം സുശീൽ കുമാറിന് ഡൽഹി കോടതി ജാമ്യം നിഷേധിച്ചു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമായിരുന്നു കോടതിയുടെ തീരുമാനം.

അഡിഷ്ണൽ സെഷൻസ് ജഡ്ജ് ശിവാജി ആനന്ദാണ് സുശീലിന് നിഷേധിച്ചത്. മെയ് നാലിന് ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ്ങിൽ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗർ റാണ കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ ഒളിവിൽ പോയ സുശീൽ കുമാറിനെ മെയ് 23-ന് വെസ്റ്റ് ഡൽഹിയിലെ മുണ്ട്ക ടൗണിൽവച്ചാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ പിടികൂടിയത്.