ലണ്ടൻ: ലണ്ടനിലെ മ്യാന്മാറിന്റെ എംബസി രാജ്യത്തെ പുതിയ സൈനിക ഭരണകൂടത്തിന്റെ വിശ്വസ്തർ പിടിച്ചെടുത്തുവെന്ന് അംബാസിഡർ ക്യാവ് സ്വാർ മിൻ പറഞ്ഞു. ഫെബ്രുവരിയിലെ സായുധ അട്ടിമറിയെയും സിവിലിയൻ നേതാവ് ഓങ് സാൻ സൂകിയെ ജയിലിലടച്ചതിനെയും ശക്തമായി എതിർത്തയാളാണ് അംബാസഡർ.

തന്റെ സഹപ്രവർത്തകർ തന്നെ വഞ്ചിച്ചുവെന്നും ഇന്റർകോം അമർത്തിയപ്പോൾ തനിക്ക് എംബസിയിലേക്ക് പ്രവേശനം നിഷേധിച്ചുവെന്നും മെയ്‌ഫെയർ കെട്ടിടത്തിന് പുറത്തു സംസാരിച്ച ക്യാവ് സ്വാർ മിൻ പറഞ്ഞു. ഞാൻ എംബസിയിൽ നിന്ന് പുറത്തുപോയപ്പോൾ മ്യാന്മർ മിലിട്ടറിയിൽ നിന്നുള്ളവർ എംബസിക്കുള്ളിൽ അതിക്രമിച്ച് കയറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു:

'എന്നെ അകത്തേക്ക് കയറ്റാൻ അവർ വിസമ്മതിച്ചു. മ്യാന്മാർ തലസ്ഥാനത്തു നിന്നും തങ്ങൾക്ക് നിർദ്ദേശം ലഭിച്ചുവെന്നും അതിനാൽ അവർ എന്നെ അകത്തേക്ക് കയറ്റുവാൻ പോകുന്നില്ലെന്നും അവർ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ ചാൾസ് സ്ട്രീറ്റ് സൈറ്റിലേക്ക് വിന്യസിച്ചുവെങ്കിലും കെട്ടിടത്തിലേക്ക് അവർ പ്രവേശിച്ചില്ല.

ഇതേസമയം, എംബസി സൈന്യം ഏറ്റെടുക്കുന്നതിനെതിരെ അണിനിരക്കാൻ പ്രതിഷേധക്കാർ പുറത്തു തെരുവിൽ തടിച്ചുകൂടിയിരുന്നു. ക്യാവ് ഷ്വാർ മിൻ ബ്രിട്ടീഷ് വിദേശകാര്യ കാര്യാലയവുമായി ബന്ധപ്പെടുകയും സർക്കാർ മ്യാന്മർ ഭരണകൂടവുമായി സംസാരിക്കുന്നുണ്ടെന്ന് വൈറ്റ്ഹാൾ വൃത്തങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു.

2014 മുതൽ ലണ്ടനിൽ മ്യാന്മാർ അംബാസിഡറായി സേവനമനുഷ്ഠിച്ച ക്യാവ് ഷ്വാർ മിനിനെ അനധികൃത പ്രസ്താവന നടത്തിയ ശേഷം മ്യാന്മാറിലേക്ക് തിരികെ വിളിപ്പിച്ചതായി മ്യാന്മറിലെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ അറിയിച്ചു.

ഫെബ്രുവരിയിലെ അട്ടിമറിക്ക് ശേഷം ക്യാവ് ഷ്വാർ മിൻ സൈന്യത്തിനെതിരെ പ്രവർത്തിക്കുന്ന വ്യക്തിയാണ്. സൂകിയെ മോചിപ്പിക്കണമെന്നും പ്രസിഡന്റ് വിൻ മൈന്റിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അട്ടിമറിയെത്തുടർന്ന് മ്യാന്മറിന്റെ മിലിട്ടറി അംഗങ്ങൾക്കും ചില ബിസിനസ്സ് താൽപ്പര്യങ്ങൾക്കും ബ്രിട്ടൻ അനുമതി നൽകിയിട്ടുണ്ട്, ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ബ്രിട്ടൻ ആവശ്യപ്പെട്ടു.