ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ കൊണ്ടുവന്ന 'വർക്ക് ഫ്രം ഹോം' ചട്ടപ്രകാരമാക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നു. പോർച്യുഗൽ മാതൃകയിൽ നിയമ നിർമ്മാണത്തിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. വർക്ക് ഫ്രം ഹോം സാഹചര്യം ഐ.ടി കമ്പനികളിൽ അടക്കം ഇനിയും തുടരാനുള്ള സാഹചര്യം പരിഗണിച്ചാണിത്. നേരത്തെ സർക്കാർ, സ്വകാര്യ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമിന് സർക്കാർ മാർഗരേഖ ഇറക്കിയിരുന്നു.

വീട്ടിലിരുന്ന ജോലി ചെയ്യുന്നവർക്കും തൊഴിൽ നിയമപ്രകാരമുള്ള അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് നിയമനിർമ്മാണം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് സ്ഥാപനത്തിലേത് പോലെതന്നെ ജോലി സമയവും വിശ്രമ സമയവും ക്രമപ്പെടുത്തുന്നതും ഇന്റർനെറ്റ്, വൈദ്യൂതി അടക്കമുള്ള അധിക ചെലവുകൾക്ക് വ്യവസ്ഥ ഉണ്ടാക്കുന്നതും നിയമത്തിൽ വരും.

വീട്ടിലിരുന്നുള്ള ജോലി കൊണ്ട് തൊഴിൽ സ്ഥാപനങ്ങൾക്കും മെച്ചമുണ്ടാകുന്നുവെന്ന് ഉറപ്പാക്കുന്നതായിരിക്കും ചട്ടമെന്ന്‌ തൊഴിൽ മന്ത്രാലയം വ്യക്തമാക്കുന്നു.