കണ്ണൂര്‍: ഡി.വൈ.എഫ്.ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസിന്റെ ആരോപണങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ക്കിടെ
സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് സി.പി.എംബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിനൊപ്പം കാനായിയില്‍ വീട് വളഞ്ഞ സംഘത്തില്‍ സജേഷും ഉണ്ടായിരുന്നു.

ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗമായിരുന്നു സജേഷ്. സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയും സംഘത്തിലുണ്ടായിരുന്നു. സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധപ്പെട്ട് പി ജയരാജനും മകനുമെതിരെ മനു തോമസ് നടത്തിയ ആരോപണങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

എന്നാല്‍ മനു തോമസ് പി.ജയരാജനും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായ എം.ഷാജറിനെതിരെയുമുള്ള വിമര്‍ശനങ്ങള്‍ തള്ളുകയായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം. ഇതിനിടെയാണ് സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ഡി.ബെ. എഫ് ഐ നേതാവിനെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചത്.