ഹൈദരാബാദ്:ഇന്ത്യ-ഓസ്ട്രേലിയ ടി.20 പരന്രയിലെ മൂന്നാം മത്സരം നടക്കുന്ന ഹൈദരാബാദ് രാജീവ് ഗാദ്ധി സ്റ്റേഡിയത്തിന് മുന്നിൽ രാവിലെ ഒമ്പതി മണിമുതൽ ആരാധകരുടെ നീണ്ട ക്യൂവായിരുന്നു ടിക്കറ്റ് വാങ്ങാനായി ഉണ്ടായിരുന്നത്. ക്യൂവിനിടയിൽ നിന്നും പലരും ചിക്കറ്റിനായി മുന്നിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ ആരാധകർ തമ്മിൽ വാക്ക് തർക്കവും ബഹളവുമായി.

ടിക്കറ്റ് വിൽപ്പന നടക്കുന്ന ജിംഖാന ഗ്രൗണ്ടിന് സമീപമുള്ള കൗണ്ടറിലായിരുന്നു ആരാധകർ തമ്മിൽ തല്ലുമാല അരങ്ങേറിയത്. കൂട്ടത്തല്ല് ഒഴിവാക്കാൻ പൊലീസിന് ലാത്തിച്ചാർജ്ജ് ചെയ്യേണ്ടി വന്നു.ഇതിനിടയിൽ തിക്കിലും തിരക്കിലും പെട്ട് ഇരുപതോളം പേർക്ക് പരിക്കേറ്റു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

മൂന്ന് വർഷത്തിനുശേഷം ഹൈദരാബാദിൽ അരങ്ങേറുന്ന അന്താരാഷ്ട്രാ മത്സരമാണ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുക. ഇതിനാൽ തന്നെ ആരാധകർ എറെ ആവേശത്തോടെയാണ് മത്സരത്തെ കാണുന്നത്. നാളെ നാഗ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയിക്കാൻ കഴിഞ്ഞാൽ ഹൈദരാബാദിന്റെ ഏവേശം ഉയർത്തിക്കൊണ്ടുള്ള പരമ്പരയുടെ ഫൈനലാവും ഹൈദരാബാദിൽ അരങ്ങേറുക.