ഔറംഗബാദ്: ഒരു ആൺ സുഹൃത്തിന്റെ പേരിൽ നടുറോഡിൽ തമ്മിൽ തല്ലി രണ്ട് പെൺകുട്ടികൾ. മഹാരാഷ്ട്രയിലെ പൈതാൻ ജില്ലയിൽ 17 വയസ്സുള്ള രണ്ട് പെൺകുട്ടികൾ ആൺകുട്ടിയുടെ പേരിൽ പൊതുസ്ഥലത്ത് വാക്കേറ്റത്തിൽ ഏർപ്പെട്ടതായി പൊലീസ് ബുധനാഴ്ച പറഞ്ഞു.

ബുധനാഴ്ച രാവിലെ പൈതാനിലെ തിരക്കേറിയ ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടികളിലൊരാൾ ആൺകുട്ടിയുമായി ബസ് സ്റ്റാൻഡിൽ എത്തി. ഇതറിഞ്ഞ മറ്റെ പെൺകുട്ടിയും സ്ഥലത്തെത്തി. ഇതോടെ രണ്ട് പെൺകുട്ടികളും തമ്മിൽ വാക്കുതർക്കമുണ്ടായി.

ഇരുവരും തമ്മിലുള്ള തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങി. വഴക്കിനിടെ ആൺകുട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടികളെ ഒടുവിൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കൗൺസിലിങ്ങ് നൽകിയതിന് ശേഷം വിട്ടയച്ചു.