മുംബൈ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് വോട്ടർമാരോട് പ്രതികാര നീക്കവുമായി സ്ഥാനാർത്ഥി. ഗ്രാമവാസികളെ വാൾ കാണിച്ച് നാൽപത്തഞ്ചുകാരനായ സ്ഥാനാർത്ഥി ഭീഷണിപ്പെടുത്തി. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി, ആംസ് ആക്ട് എന്നിവയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഒളിവിലാണ്.

കഴിഞ്ഞ മുപ്പതുകൊല്ലമായി ഇയാളുടെ കുടുംബത്തിലെ അംഗങ്ങളാണ് പതിവായി ജയിച്ചിരുന്നത്. ഗ്രാമപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെടും എന്ന ഉറച്ച വിശ്വാസത്തിലാണ് മത്സരിക്കാനിറങ്ങിയതും. പൊടുന്നനെയുള്ള പരാജയം ഇയാൾക്ക് സഹിക്കാനാവുമായിരുന്നില്ലെന്ന് പൊലീസുദ്യോഗസ്ഥൻ പറഞ്ഞു.

കയ്യിൽ വാളുമായി ഇയാൾ ജനങ്ങളുടെ അരികിലേക്കെത്തുകയും വാൾ വീശി അസഭ്യവാക്കുകൾ പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോർട്ട്.