മുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും മതംമാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്‌തെന്ന മോഡലിന്റെ പരാതിയിൽ കേസെടുത്ത് മുംബൈ പൊലീസ്. നാൽപ്പതുകാരനായ തൻവീർ അഖ്തർ ലേക് ഖാനെതിരെയാണ് പരാതി. സംഭവത്തിൽ ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. 'ദ് കേരള സ്റ്റോറി' എന്ന ചിത്രം കണ്ടതുകൊണ്ടാണ് പൊലീസിനെ സമീപിച്ചതെന്ന് പരാതിയിൽ പറയുന്നു.

2020ലാണ് ഖാന്റെ മോഡലിങ് ഏജൻസിയിൽ പെൺകുട്ടി ചേർന്നത്. യാഷ് എന്ന പേരാണ് ഇയാൾ പെൺകുട്ടിയോടു പറഞ്ഞത്. നാലു മാസങ്ങൾക്കുശേഷമാണ് ഇയാളുടെ പേര് തൻവീർ എന്നാണെന്നു മനസ്സിലാക്കിയതെന്നും പരാതിയിൽ പറയുന്നു.

കുറച്ചുനാൾ ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നു. തുടർന്നു വിവാഹം കഴിക്കാമെന്ന വ്യാജേന റാഞ്ചിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു. മതംമാറ്റത്തിനും പ്ര*!*!*!േരിപ്പിച്ചു. മുംബൈയിൽവച്ച് കൊലപ്പെടുത്താനും നോക്കിയെന്നും പരാതിയിൽ പറയുന്നു.

വെർസോവ പൊലീസാണ് കേസെടുത്തത്. സംഭവം റാഞ്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നതിനാൽ അങ്ങോട്ടേക്കു കൈമാറി. അതേസമയം, പരാതി തള്ളി ഖാൻ സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവയ്ക്കുകയും തന്റെ നഗ്‌നചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിൽ പെൺകുട്ടി പ്രചരിപ്പിച്ചുവെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്.