ന്യൂഡൽഹി: മറ്റു അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുമ്പോഴും പാക്കിസ്ഥാനുമായി അത് സാധിക്കാത്തതിന്റെ കാരണം അതിർത്തികടന്നുള്ള ഭീകരവാദമാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ.
ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷനൽ സെന്ററിൽ നടന്ന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ പാക്കിസ്ഥാനുമായി സാധാരണ ബന്ധം സാധ്യമല്ല. നീതിയുക്തമായ നിർദേശമാണിതെന്നും ഭീകരവാദത്തെ സാധാരണമായി കാണാൻ കഴിയില്ലെന്നും ജയശങ്കർ പറഞ്ഞു.

കനേഡിയൻ സർക്കാർ ഖാലിസ്ഥാൻ അനുകൂല വിഷയത്തെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ജയശങ്കർ സംസാരിച്ചു. വോട്ട് ബാങ്ക് രാഷ്്ട്രീയമാണു പിന്നിലെന്നും ദേശ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ കാനഡയിൽ പ്രവർത്തനങ്ങളുണ്ടായാൽ തിരിച്ചു പ്രതികരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു. ഇതാദ്യമായല്ല വിഷയത്തിൽ കാനഡയ്‌ക്കെതിരെ ജയശങ്കർ പ്രതികരിക്കുന്നത്. ബ്രാംപ്റ്റണിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രകടനത്തിൽ ഇന്ദിരാഗാന്ധി വധത്തിന്റെ ഫ്ളോട്ട് അവതരിപ്പിച്ചത് വിവാദമായിരുന്നു.