ചെന്നൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം ചെയ്ത ഗർഭിണിയായ ഇരുപതുകാരിക്കെതിരെ പോക്സോ കേസ്. തമിഴ്‌നാട്ടിലെ സേലം ജില്ലയിലാണ് സംഭവം. സ്വകാര്യ കോളജ് വിദ്യാർത്ഥിനിയെയാണ് പൊലീസ് അറസ്റ്റ്് ചെയ്തത്. മേട്ടൂർ സ്വദേശിനിയായ 20കാരി മൂന്നുമാസം ഗർഭിണിയാണ്. സേലത്തെ ഓമലൂർ സ്വദേശിയാണ് ആൺകുട്ടി.

ഇരുവരും ഒരു കോളജിലാണ് പഠിച്ചിരുന്നത്. ഏപ്രിൽ മാസം കോളജിൽ പോയ 17കാരൻ പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ മകനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ആൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകുകയായിരുന്നു.

തുടർന്നുണ്ടായ അന്വേഷണത്തിൽ കൃഷ്ണഗിരിയിൽ നിന്ന് ഇരുവരെയും കണ്ടെത്തി. പെൺകുട്ടിയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സേലം സിറ്റി കമ്മിഷണർ നജ്മുൽ ഹോഡ പറഞ്ഞു.