ലഖ്നൗ: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.

ഫാക്ടറിക്ക് പടക്കങ്ങൾ വിൽക്കുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ലൈസൻസ് ഉണ്ടെന്ന് എസ്‌പി കൗശാംബി ബ്രിജേഷ് കുമാർ ശ്രീവാസ്തവ പറയുന്നു. തീ നിയന്ത്രണ വിധേയമാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.