സോളാർ പീഡനക്കേസിൽ രാഷ്ട്രീയക്കാരെ ഒഴിവാക്കിയത് എന്തുകൊണ്ട്? വിശദീകരണം തേടി ഹൈക്കോടതി; സിബിഐയും സർക്കാരും മറുപടി നൽകണം; നടപടി കേസന്വേഷണം ഉന്നതരിലേക്ക് എത്തുന്നില്ലെന്ന പരാതിക്കാരിയുടെ പുതിയ ഹർജിയിൽ
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: സോളാർ പീഡനക്കേസിൽ നിന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കിയതിൽ ഹൈക്കോടതി വിശദീകരണം തേടി. പരാതിക്കാരിയാണ് ഇക്കാര്യത്തിൽ പുതിയ ഹർജി നൽകിയത്. സിബിഐയും സർക്കാരും രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം. നിലവിൽ നാലു പേർക്കെതിരെ മാത്രമാണ് അന്വേഷണമെന്നു പരാതിക്കാരി ഹർജിയിൽ ആരോപിക്കുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കം 14 പേരെ ഒഴിവാക്കിയെന്നും ഹർജിയിലുണ്ട്.
തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഉന്നതർക്കെതിരെ അന്വേഷണം എത്തുന്നില്ലെന്നു പരാതിക്കാരി പറയുന്നു. മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ആറുകേസുകൾ സിബിഐ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഒരു കേസിൽ മാത്രമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പ്രതിപ്പട്ടികയിൽ തന്നെ ദുരുപയോഗം ചെയ്ത എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിടണം എന്നാണ് ഹർജിക്കാരി ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം നീളുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം. ആറ് കേസുകൾ രജിസ്റ്റർ ചെയ്ത സിബിഐ ഒരു കേസിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സോളാർ കേസിൽ തന്നെ സാമ്പത്തികമായും ലൈംഗികമായും ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ചൂഷണം ചെയ്‌തെന്നാണ് പരാതി.
മറുനാടന് മലയാളി ബ്യൂറോ