മലപ്പുറം: മലപ്പുറം മേലാറ്റൂർ സ്വദേശിയെ വീടിന് മുന്നിൽ നിന്നും ബലമായി വാഹനത്തിൽ കയറ്റി ഗൂഡല്ലൂരിലേക്ക് തട്ടിക്കൊണ്ടു പോയ അഞ്ചംഗം സംഘം പിടിയിൽ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മേലാറ്റൂർ സ്വദേശിയെ ഗൂഡല്ലൂരിലേക്ക് തട്ടിക്കൊണ്ടുപോയ താടികപ്പുലം പോരൂർ സ്വദേശികളായ നീലങ്ങാടൻ ജാഫർ, പുല്ലാണി പൂങ്കയിൽ ഷാ മസൂദ്, മുട്ടത്തിൽ ഉണ്ണി ജമാൽ , ആലപ്പുഴ തൃക്കന്നു പ്പുഴ സ്വദേശികളായ നിർമ്മൽ മാധവ് , അനീസ് വഹാബ് എന്നിവരാണു പിടിയിലായത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിർദ്ദേശത്തെ തുടർന്ന് മേലാറ്റൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തുംം സംഘവും വഴിക്കടവ് ചുരത്തിൽ നിന്നും പ്രതികളെ തന്ത്രപരമായി പിടികൂടിയത്. മേലാറ്റൂർ സ്വദേശിയെ പണമിടപാടുമായി ബന്ധപ്പെട്ട് ഇന്നു ഉച്ചയോടെ മേലാറ്റൂരിലെ വീടിന് മുൻപിൽ നിന്നും ബലമായി വാഹനത്തിൽ കയറ്റി ഗൂഢല്ലൂരിലേക്ക് തട്ടിക്കൊണ്ടു പോയ പ്രതികളായ സംഘം സഞ്ചരിച്ച വാഹനം പൂക്കോട്ടു പാടം പൊലീസിന്റെ സഹായത്തോടെയാണു പിടികൂടിയത്.

അറസ്റ്റിലായ പ്രതികൾക്കെതിരെ മലപ്പുറം, ആലപ്പുഴ ജില്ലകളിലെ സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണ കോടതിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പൂക്കോട്ടുംപാടം എസ്. ഐ . തോമസ്, പൊലീസുകാരായ ലിതീഷ്, സർജസ്, വിഷ്ണു, മേലാറ്റൂർ സ്റ്റേഷനിലെ സുഭാഷ് , ചന്ദ്രദാസ്, സുരേന്ദ്ര ബാബു എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.