കണ്ണൂർ: ഗവർണർ സ്ഥാനത്തു നിന്നും കേന്ദ്രം ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആവശ്യപ്പെട്ടു. ഗവർണറുടെ രീതി അനുസരിച്ചു അദ്ദേഹം രാജിവയ്ക്കില്ല. കേരളത്തിൽ ആർ എസ്.എസ് അജൻഡ നടപ്പിലാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. രാജ്ഭവനെ ആർ.എസ്.എസ് കാര്യാലയമാക്കാനാണ് ശ്രമം.

മറ്റു സംസ്ഥാനങ്ങളിൽ ബിജെപിയുടെ താൽപര്യം സംരക്ഷിക്കുന്ന ഗവർണർമാർ മറ്റു സംസ്ഥാനങ്ങളിലുണ്ടെങ്കിലും ഇതുപോലൊരു ഗവർണർ മറ്റെവിടെയുമില്ല. ഇദ്ദേഹത്തിനെതിരെ കത്തെഴുതിയിട്ടും യാതൊരു കാര്യവുമില്ലെന്നതാണ് അവസ്ഥ ഗുരുതരമായ ക്രമക്കേട് നടത്തിയതിന് അന്വേഷണം നേരിടുന്ന വ്യക്തിയെയാണ് ഗവർണർ പുതിയ വി സി മാണി നിയമിച്ചിട്ടുള്ളതെന്നും എം.വി ജയരാജൻ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചാൻസലർ കൂടിയായ ഗവർണർ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ ഈ മാസം ഒൻപത്, പത്ത് ദിവസങ്ങളിൽ കണ്ണൂർ സർവകലാശാല പരിധിയിലെ 60 ക്യാംപസുകളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ് നടത്തുമെന്നും എം.വി ജയരാജൻ അറിയിച്ചു.