തലശേരി: സ്പെതംബർ 23ന് നടത്താനിരിക്കുന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഹർത്താലിൽ നിന്നും കണ്ണൂരിനും കോഴിക്കോടിനുമിടെയിൽ സ്ഥിതി ചെയ്യുന്ന മയ്യഴിയെ ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളൈ അറസ്റ്റു ചെയ്തതിലും ആസ്ഥാനങ്ങൾ പരിശോധിച്ചു രേഖകൾ പിടിച്ചെടുത്തതിലും പ്രതിഷേധിച്ചാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സുമെന്റും സായുധ സേനയുടെ സഹായത്തോടെകണ്ണൂർ താണയിലെ പോപ്പുലർ ഫ്രണ്ട് ആസ്ഥാനത്ത് പരിശോധന നടത്തിയിരുന്നു.

സംസ്ഥാന വ്യാപകമായി പുലർച്ചെ മൂന്നുമണിമുതൽ പത്തുമണിവരെ നടത്തിയ പരിശോധനയുടെ ഭാഗമായാണ് കണ്ണൂർ ജില്ലയിലും റെയ്ഡു നടത്തിയത്. ഇതിൽ പ്രതിഷേധിച്ച് തളിപറമ്പ്, പയ്യന്നൂർ, ഇരിട്ടി, തലശേരി, എടക്കാട്, കണ്ണൂർ കാൽടെക്സ് എന്നിവടങ്ങളിൽ റോഡ് ഉപരോധിച്ച പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.