കൊച്ചി: കോടതിയിലെ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് മന്ത്രി ആന്റണി രാജുവിനെതിരെ നിലവിലുള്ള കേസിലെ വിചാരണ നടപടികൾക്ക് അനുവദിച്ച സ്റ്റേ ഹൈക്കോടതി നാലുമാസത്തേക്ക് നീട്ടി.

നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികൾക്കുള്ള സ്റ്റേയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ നീട്ടിയത്. നടപടിക്രമങ്ങൾ പാലിച്ചല്ല കേസെടുത്തത് എന്നതിനാൽ തുടർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജിയിലാണ് ഹൈക്കോടതി നേരത്തേ വിചാരണ സ്റ്റേ ചെയ്തത്.