തിരുവനന്തപുരം: ചാൻസലർ ബിൽ ഗവർണർ ഒപ്പിടാത്തത് കുട്ടികളുടെ ഭാവിയെ ബാധിക്കില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഭരണഘടന അനുസരിച്ചുള്ള നടപടിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മറ്റു തടസ്സങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ നിയോഗിച്ച ഉന്നതതല സമിതി റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു.