കണ്ണൂർ: തളിപറമ്പിൽ നിന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുനടത്തി മുങ്ങിയ തളിപറമ്പിലെ മുഹമ്മദ് അബിനാസിന്റെ സഹായിയായ മഴൂരിലെ കുന്നുംപുറത്ത് പുതിയ പുരയിൽ കെ.പി സുഹൈറിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. തളിപറമ്പ് നഗരസഭാ ഓഫീസിന്സമീപം ഹബീബ് നഗറിലെ ത എണ്ടുക്കാൻ വീട്ടിൽ ഇ. അബ്ദുൽ മുനീറിനെയാണ്(32) തളിപറമ്പ് എസ്. ഐ യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്.

2022 ജൂലായ് 24- നാണ് കേസിനാസ്പദമായ സംഭവം. സുഹൈറിന്റെ മാതാവിന്റെ പരാതിയിൽ അഞ്ചു പേർക്കെതിരെ കേസെടുത്ത പൊലിസ് നാലുപേരെ അറസ്റ്റു ചെയ്തിരുന്നു. കേസിനെ തുടർന്ന് മുനീർ ഒളിവിലായിരുന്നു. ഹൈക്കോടതിയിൽ എഫ്. ഐ. ആർ റദ്ദാക്കാൻ പരാതി നൽകിയിരുന്നുവെങ്കിലും ഇതുതള്ളുകയായിരുന്നു. കോടികൾ തട്ടിപ്പു നടത്തിയ കേസിൽ മുഹമദ് അബിനാസിന്റെയും സുഹൈറിന്റെയും പേരിൽ പൊലിസ് കേസെടുത്തിരുന്നു. സുഹൈർ ഇപ്പോൾ വിദേശത്താണ്. തളിപറമ്പ് കോടതിയിൽ ഹാജരാക്കി മുനീറിനെ റിമാൻഡ് ചെയ്തിട്ടുണ്ട്.