കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്ന കേസിൽ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് ബംഗാളി യുവാക്കളെ റിമാൻഡ് ചെയ്തു. മൂർഷിദാബാദ് സ്വദേശികളായ സമീൻ അക്തർ (19), മുസ്താക്കിൻ മണ്ഡൽ (23) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

പെൺകുട്ടികളെ മൂർഷിദാബാദിൽ വച്ച് വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചാണ് ദേശം പുറയാർ എത്തിച്ചത്. പെൺകുട്ടികളെ സംശയാസ്പദമായി കണ്ട സാഹചര്യത്തിൽ പൊലീസിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുസ്താക്കിൻ മണ്ടലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ സോണി മത്തായി, എസ്‌ഐമാരായ സി.ആർ ഹരിദാസ്, ജയൻ എന്നിവരാണ് ഉണ്ടായിരുന്നത്.